കണ്ണൂർ ;സിപിഎം നിയന്ത്രണത്തിലുള്ള രണ്ടു സംഘടനകൾ കർക്കടകവാവ് ദിനത്തിൽ നടത്തുന്ന പരിപാടികളിൽ അടിമുടി പൊരുത്തക്കേട്.
പയ്യാമ്പലത്ത് വിശ്വാസികൾക്കു കൈത്താങ്ങും പടിയൂരിൽ പന്നിയിറച്ചി ചാലഞ്ചുമാണു പരിപാടികൾ. പയ്യാമ്പലത്തെ പരിപാടി വിശ്വാസികളുടെ പിന്തുണ ആർജിക്കാനാണെന്നു വ്യക്തം. കർക്കടകവാവ് ദിനത്തിലെ പന്നിയിറച്ചി ചാലഞ്ച് എന്തിനെന്നതിൽ അവ്യക്തതയും ദുരൂഹതയും.പിതൃതർപ്പണത്തിനു പയ്യാമ്പലത്തെത്തുന്ന വിശ്വാസികൾക്കായി സിപിഎമ്മിന്റെ സാന്ത്വനപരിചരണ വിഭാഗമായ ഐആർപിസിയാണു സൗകര്യമൊരുക്കുന്നത്.ലഘുഭക്ഷണം, ആംബുലൻസ് സേവനം, വൈദ്യസഹായം എന്നിവ ഒരുക്കുന്നുണ്ട്. പാർട്ടി വിശ്വാസികൾക്ക് എതിരല്ലെന്ന നിലപാട് പ്രഖ്യാപിക്കപ്പെട്ടതോടെയാണ് ഐആർപിസി ഏതാനും വർഷമായി ഈ മേഖലയിൽ ഇടപെടുന്നത്.പന്നിയിറച്ചി ചാലഞ്ച് നടത്തുന്നത് സിപിഎം നിയന്ത്രണത്തിലുള്ള പടിയൂർ കരവൂർ എകെജി വായനശാല ആൻഡ് ഗ്രന്ഥാലയമാണ്. ഒരു കിലോ പന്നിയിറച്ചി 370 രൂപയ്ക്കു നൽകും.
ഓണാഘോഷ പരിപാടിയുടെ ഭാഗമായാണ് ഇതു പ്രഖ്യാപിച്ചതെങ്കിലും പന്നിയിറച്ചി ചാലഞ്ച് നടത്തുന്നതു കർക്കടകവാവു ദിനത്തിലാണെന്നു പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ നടത്തിയിരുന്ന പൂക്കളമത്സരത്തിനു പകരമായാണ് പന്നിയിറച്ചി ചാലഞ്ച്. കർക്കടകവാവും പന്നിയിറച്ചിയും തമ്മിൽ ബന്ധമില്ലാതിരുന്നിട്ടും വിശ്വാസികൾ പിതൃസ്മരണ പുതുക്കുന്ന ദിനത്തിൽ ഇത്തരമൊരു പരിപാടിക്കു സംഘാടകർ ഇറങ്ങിയതിന്റെ അനൗചിത്യമാണു ചർച്ചയാകുന്നത്.
വിശ്വാസിസമൂഹത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിൽ സിപിഎമ്മിനുള്ള ആശയക്കുഴപ്പമാണ് ഇത്തരം ഇടപെടലുകളിൽ മുഴച്ചുനിൽക്കുന്നത്.പി.ജയരാജൻ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന സമയത്ത്, പാർട്ടി വിശ്വാസികൾക്ക് എതിരല്ലെന്നു കാണിക്കാൻ ശ്രീകൃഷ്ണജയന്തി ദിനത്തിൽ ഘോഷയാത്രകൾ സംഘടിപ്പിച്ചിരുന്നെങ്കിലും പിന്നീടത് ഉപേക്ഷിച്ചു. വയനാട് പുനരധിവാസഫണ്ട് സമാഹരിക്കാൻ ഡിവൈഎഫ്ഐ പന്നിയിറച്ചി ചാലഞ്ച് നടത്തിയതു നേരത്തേ വിവാദമായിരുന്നു.

.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.