മൂന്നാർ ;കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ ഒരു ഭാഗത്തെ കയ്യേറ്റമൊഴിപ്പിക്കൽ നടപടികൾ പാതിവഴിയിൽ അവസാനിപ്പിച്ചതോടെ മറുഭാഗത്ത് വീതികൂട്ടൽ പണികൾ തടസ്സപ്പെടുത്തി വഴിയോര കച്ചവടങ്ങൾ വ്യാപകമാകുന്നു.
ദേശീയപാതയിലെ ഹെഡ് വർക്സ് ഡാമിനു താഴെ മുതൽ രണ്ടാം മൈൽ വരെയുള്ള ഭാഗത്താണ് വഴിയോരം കയ്യേറി ദിനംപ്രതി പുതിയ കടകൾ സ്ഥാപിക്കുന്നത്.ദേശീയപാത വീതികൂട്ടലിന്റെ ഭാഗമായി നിലവിൽ രണ്ടാം മൈൽ മുതൽ മൂന്നാർ വരെയുള്ള ഭാഗത്താണ് നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുന്നത്.ഈ ഭാഗത്ത് പണികൾ തടസ്സപ്പെടുത്തിയാണ് പെട്ടിക്കടകൾ സ്ഥാപിക്കുന്നത്. ഒരു വർഷം മുൻപ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഒഴിപ്പിച്ച രണ്ടാംമൈൽ മുതൽ ഹെഡ് വർക്സ് ഡാം വരെയുള്ള ഭാഗത്ത് പുതുതായി 12 കടകളാണ് സ്ഥാപിച്ചത്.
ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ദേശീയപാതയിലെ പഴയ മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള ഭാഗത്തെ 150ൽ അധികം വഴിയോരക്കടകൾ ഒരു മാസം മുൻപാണ് ദേശീയ പാത അധികൃതരും റവന്യു വകുപ്പും ചേർന്ന് ഒഴിപ്പിച്ചത്. രണ്ടാം ഘട്ട ഒഴിപ്പിക്കൽ പ്രാദേശിക നേതാക്കളുടെ എതിർപ്പിനെ തുടർന്ന് നിലച്ചതോടെയാണ് ദേശീയ പാതയോരങ്ങളിൽ വീണ്ടും കയ്യേറ്റങ്ങൾ വ്യാപകമായത്.

.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.