ചെന്നൈ: അധിക്ഷേപ പരാമർശത്തിൽ കസ്റ്റഡിയിലെടുത്തതിൽ പ്രതികരിച്ച് ഉദയനിധി സ്റ്റാലിൻ. ‘ഇതൊക്കെ കോമഡിയായി തോന്നുന്നു’ എന്നായിരുന്നു പോലീസ് വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ ഉദയനിധി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനോട് പ്രതികരിച്ചത്.
താനങ്ങനെ പറഞ്ഞിട്ടില്ല, പറയാത്തത് അടിച്ചേൽപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെയാണ് അധിക്ഷേപ പരാമർശം നടത്തിയെന്ന കേസിൽ പ്രതിപക്ഷ നേതാവ് കൂടിയായ ഉദയിനിധി സ്റ്റാലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്നുച്ചയ്ക്ക് ഉദയനിധിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയായിരുന്നു പോലീസ് നടപടി. ഡിഎംകെ പ്രവർത്തകരുടെ വലിയ പ്രതിഷേധത്തിനിടയിലാണ് ഉദയനിധിയെ തഞ്ചാവൂർ പോലീസ് കസ്റ്റഡിയിലെടുത്തത്.
ചോദ്യം ചെയ്യലിനായി തഞ്ചാവൂരിലേക്ക് കൊണ്ടുപോയതായാണ് സൂചനകൾ. കവേരി നദീജല തർക്കത്തിൽ സംസ്ഥാന സർക്കാരിനെതിരായി തഞ്ചാവൂരിൽ സംഘടിപ്പിച്ച പ്രതിഷേധത്തിലായിരുന്നു ഡി.എം.കെ. നേതാവിന്റെ അധിക്ഷേപ പരാമർശം.
തൃഷയുടെ പേര് നേരിട്ട് പരാമർശിച്ചില്ലെങ്കിലും ദ്വയാർഥ പരാമർശം നടത്തിയെന്നാണ് ടിവികെ പ്രവർത്തകർ പറയുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.