ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിൽനിന്നും ഉദ്ധവ് താക്കറെയുടെ ശിവസനേയിൽനിന്നും വിമത നീക്കംനടത്തി പുറത്തുവന്ന എംപിമാർക്ക് ധൈര്യംപകർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് പ്രധാനമന്ത്രിയുടെ വസതിയിൽ എംപിമാർക്ക് ഒരുക്കിയ പ്രത്യേക പ്രഭാത ഭക്ഷണ വിരുന്നിലാണ് പ്രധാനമന്ത്രിയുടെ ഉറപ്പ്.
ഡൽഹിയിൽ ആരെയാണ് കാണുന്നതെന്നും ആരുമായാണ് ഒപ്പം ഇരിക്കുന്നതെന്നും പ്രത്യേകം ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രി എംപിമാരോട് പറഞ്ഞിരുന്നു. ലെറ്റർഹെഡ് എങ്ങനെ ഉപയോഗിക്കണം, എങ്ങനെ പെരുമാറണം എന്ന കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. സാങ്കേതികവിദ്യക്ക് ഗുണങ്ങളുണ്ടെങ്കിലും ദോഷങ്ങളുമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. സോഷ്യൽമീഡിയ ശ്രദ്ധയോടെ ഉപയോഗിക്കണം. 'സഭയ്ക്കുള്ളിലെ ഉത്കണ്ഠ പുറത്തേക്ക് കൊണ്ടുപോകരുത്. കാരണം ചിലപ്പോൾ സഭയിൽ അത്തരം ഒരു അന്തരീക്ഷം ഉണ്ടാകാം, അത് ഉത്കണ്ഠ ഉണ്ടാക്കും, അത് പുറത്ത് കാണിക്കേണ്ടതില്ല. ദേഷ്യത്തിൽ സംസാരിക്കുകയോ അലറുകയോ ചെയ്യേണ്ട ആവശ്യമില്ല. നിങ്ങൾക്ക് എല്ലാവർക്കും പാർട്ടിയുടെ നിലപാട് അറിയാം. എല്ലാ വിഷയങ്ങളിലും നിങ്ങളുടെ അഭിപ്രായങ്ങൾ ശാന്തമായി അവതരിപ്പിക്കണം', പ്രധാനമന്ത്രി പറഞ്ഞു. ടെലിവിഷൻ ചാനലുകളിലും മാധ്യമങ്ങളിലും ആരും അനാവശ്യമായി ഒന്നും പറയരുത്. എപ്പോഴും പൂർണമായ അന്തസ്സ് നിലനിർത്തുക. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, എക്‌സ് തുടങ്ങിയ സോഷ്യൽ മീഡി പ്ലാറ്റ്‌ഫോമുകളിൽ സജീവമായി ഇടപഴകുക. യുവാക്കളുമായി സംവദിക്കുക, സർക്കാർ ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് അവരെ അറിയിക്കുക, കായിക പ്രവർത്തനങ്ങൾക്ക് യുവാക്കളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യണമെന്നും പ്രധാനമന്ത്രി എംപിമാർക്ക് നിർദേശംനൽകി.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.