ഹോർമുസ് കടലിടുക്കിൽ യു.എ.ഇ. എണ്ണക്കപ്പലിന് നേരെ ഇറാൻ മിസൈലാക്രമണം

അബുദാബി: ഹോർമുസ് കടലിടുക്കിലൂടെ പോയ യു.എ.ഇ.യുടെ എണ്ണക്കപ്പൽ ഇറാൻ ആക്രമിച്ചു. ആളപായമില്ല. യു.എ.ഇ.യുടെ ദേശീയ എണ്ണക്കമ്പനിയായ ‘അഡ്‌നോക്കി’ന്റെ കപ്പലിനാണ് ശനിയാഴ്ച രാവിലെ മിസൈലേറ്റത്. 


ആഗോളതലത്തിലെ തന്ത്രപ്രധാന ചരക്കിടനാഴിയായ ഹോർമുസ് കടലിടുക്ക് തുറക്കുന്നതുസംബന്ധിച്ച ഇറാൻ-ഒമാൻ കരാർ അന്തിമഘട്ടത്തിലെത്തിയ പശ്ചാത്തലത്തിലാണ് സംഭവം. ഹോർമുസ് ഉടൻ തുറക്കുമെന്നും ഈയാഴ്ചയോടെ കപ്പൽനീക്കം സാധ്യമാകുമെന്നും യു.എസ്. അറിയിച്ചിരുന്നു.


യു.എൻ. രക്ഷാസമിതിപ്രമേയം 2817-ന്റെ വ്യക്തമായ ലംഘനമാണ് കപ്പലാക്രമണമെന്ന് യു.എ.ഇ. ആരോപിച്ചു. സ്വതന്ത്ര സമുദ്രഗതാഗതം ഉറപ്പാക്കുന്നതിനും അന്താരാഷ്ട്രപാതകളിൽ വാണിജ്യക്കപ്പലുകളെ ലക്ഷ്യമിടുന്നത് എതിർക്കുന്നതുമാണ് ഈ പ്രമേയം. ഇറാന്റെ ഇസ്‍ലാമിക് റെവലൂണറി ഗാർഡ് വാണിജ്യക്കപ്പലുകളെ ആക്രമിക്കുകയും ഹോർമുസ് കടലിടുക്കിനെ സമ്മർദത്തിനും സാമ്പത്തികഭീഷണിക്കുമുള്ള ഉപാധിയായി ഉപയോഗിക്കുകയുംചെയ്യുന്നത് കടൽക്കൊള്ളയ്ക്ക് തുല്യമാണെന്ന് യു.എ.ഇ. പറഞ്ഞു. 


സംഭവത്തെക്കുറിച്ച് ഇറാൻ പ്രതികരിച്ചിട്ടില്ല. പശ്ചിമേഷ്യയിൽ ഇതുവരെ തങ്ങളുടെ 15 എണ്ണടാങ്കറുകൾ ആക്രമിക്കപ്പെട്ടെന്ന് ‘അഡ്‌നോക് ’ അറിയിച്ചു. ഈയാഴ്ചമാത്രം മൂന്നെണ്ണം ആക്രമണത്തിനിരയായി. 


ഫെബ്രുവരി 28-നാരംഭിച്ച പശ്ചിമേഷ്യായുദ്ധം പിന്നീട് ഹോർമുസ് കടലിടുക്കിന്റെ അവകാശം സംബന്ധിച്ച സംഘർഷമായി പരിണമിച്ചിരുന്നു. ജൂൺ 17-ന് നിലവിൽവന്ന യു.എസ്.-ഇറാൻ ഇടക്കാല വെടിനിർത്തൽക്കരാർ ശാശ്വതമാക്കുന്നതിനുള്ള ശ്രമങ്ങൾ ഹോർമുസിലെ കപ്പലാക്രമണവുമായി ബന്ധപ്പെട്ടാണ് തുലാസിലായത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !