തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ധളവപത്രത്തിന് ബദൽ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
മുൻ സർക്കാരിന്റെ ധൂർത്ത് കാരണം സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു എന്നായിരുന്നു യുഡിഎഫ് സർക്കാരിന്റെ ധവളപത്രത്തിൽ പറഞ്ഞിരുന്നത്. ഇതിന് മറുപടിയായാണ് പ്രതിപക്ഷം ബദൽ ധവളപത്രമിറക്കിയത്.'യുഡിഎഫ് സർക്കാർ കണക്കുകൾ മറച്ചുവയ്ക്കുന്നു.മുൻ സർക്കാർ ധൂർത്താണെന്ന വ്യാജ പ്രചാരണം നടത്തുന്നു. ലക്ഷം കോടിക്ക് മുകളിൽ ബാദ്ധ്യതയെന്നാണ് പ്രചരിപ്പിക്കുന്നത്. പക്ഷേ, ഒന്നും സാധൂകരിക്കാൻ സർക്കാരിന് കഴിയുന്നില്ല. സർക്കാർ വാഗ്ദാന ലംഘനങ്ങൾ നടത്തുകയാണ്. വാഗ്ദാന ലംഘനങ്ങൾക്കുള്ള മുൻകൂർ ന്യായീകരണം കണ്ടെത്താനുള്ള ശ്രമമാണ് ധവളപത്രത്തിലൂടെ അവർ ചെയ്തിരിക്കുന്നത്.
ജീവനക്കാരുടെ ശമ്പളവർദനവ്, പെൻഷൻ പദ്ധതി, സ്ത്രീ സുരക്ഷാ സഹായധനം ഇവയെല്ലാം തുടക്കത്തിൽത്തന്നെ അട്ടമറിക്കുന്ന നിലയിലാണ്. അതുപോലെ പ്രവാസികൾക്കുള്ള പെൻഷനും മുടങ്ങിയിരിക്കുകയാണ്. വാഗ്ദാന ലംഘനങ്ങൾ ഇതിൽ മാത്രമല്ല മറ്റ് വാഗ്ദാന ലംഘനങ്ങളും ഉണ്ടാവും എന്നതിന്റെ സൂചനയാണ് പ്രഖ്യാപിക്കപ്പെട്ട പരിപാടികൾ തന്നെ ഇല്ലാതാകുന്നതിൽ കാണേണ്ടത്.
25000 കാേടിയുടെ അന്തർസംസ്ഥാന നികുതി ചോർച്ച ഉണ്ടെന്ന് പറഞ്ഞവരായിരുന്നു ഇവർ. എന്നാൽ അതിനെക്കുറിച്ച് ഒരക്ഷരംപോലും ഇപ്പോഴും മിണ്ടുന്നില്ല എന്നതാണ് വസ്തുത. ഇതെല്ലാം കാണിക്കുന്നത് വ്യാജ പ്രചാരണങ്ങൾക്ക് ഒരു കാലപരിധി ഉണ്ടെന്നാണ്.
വ്യാജ പ്രചാരണങ്ങളെ യഥാർത്ഥ വസ്തുതകൾ അണിനിരത്തി പ്രതിരോധിക്കാനുള്ള പ്രവർത്തനത്തിന്റെ ഭാഗമായാണ് വസ്തുതകളുടെ ധവളപത്രം തയ്യാറാക്കിയിരിക്കുന്നത്' -പിണറായി പറഞ്ഞു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.