തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് മുഖം കൊടുക്കാത്തതിനെ ചൊല്ലി കോൺഗ്രസിനുള്ളിൽ പോര് കനക്കുന്നു.
നിരന്തര പ്രതിഷേധങ്ങളുടെ ഭാഗമായി കെഎസ്യു നേതാക്കൾ ജയിൽവാസം അനുഭവിച്ചപ്പോൾ ഒരിക്കൽ പോലും സന്ദർശിക്കാൻ മനസ്സ് കാണിക്കാതിരുന്ന ഒരേയൊരു നേതാവാണ് ഇന്ന് കേരള മുഖ്യമന്ത്രിയെന്ന് കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി സച്ചിൻ ടി. പ്രദീപ് ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു.നിരന്തര പ്രതിഷേധങ്ങളുടെയും പോരാട്ടങ്ങളുടെയും ഭാഗമായി കഴിഞ്ഞ നാളുകളിൽ കെഎസ്യു നേതാക്കൾ ജയിൽവാസം അനുഭവിച്ചപ്പോൾ, തങ്ങളെ ഒരിക്കൽപ്പോലും സന്ദർശിക്കാൻ മനസ്സുണ്ടാകാതിരുന്ന ഒരേയൊരു നേതാവ് ഇന്നത്തെ കേരള മുഖ്യമന്ത്രിയാണെന്ന് സച്ചിൻ ടി. പ്രദീപ് ഫേസ്ബുക്കിൽ കുറിച്ചു. തിരിഞ്ഞുനോക്കാത്തവർ ഇപ്പോൾ മുഖത്ത് നോക്കണമെന്ന യാതൊരുവിധ വാശിയും കെഎസ്യുവിന് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.മുഖ്യമന്ത്രി കെഎസ്യു പ്രസിഡന്റിന് മുഖം കൊടുക്കാത്തത് ഒട്ടും ശരിയായില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കൾ.
യുഡിഎഫ് ഭരണത്തിൽ കെഎസ്യുവിന്റെ ആവശ്യങ്ങൾ അംഗീകരിക്കാത്തത് നിർഭാഗ്യകരമാണെന്ന് കാണിച്ച് അലോഷ്യസ് സേവ്യർ കെപിസിസി അധ്യക്ഷന് പരാതി നൽകിയിട്ടുണ്ട്. ആശങ്കകൾ തിരുത്തപ്പെടാതെ വരുമ്പോഴാണ് ഇത്തരം അഭിപ്രായവ്യത്യാസങ്ങൾ തുറന്നു പറയുന്നതെന്ന് ജിന്റോ ജോൺ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കോൺഗ്രസിനുള്ളിൽ ഈ വിഷയത്തിൽ നേതാക്കൾ പക്ഷം പിടിക്കാൻ തുടങ്ങിയതോടെ തർക്കം രൂക്ഷമായിരിക്കുകയാണ്. എന്നാൽ, യുവാക്കളെ മുന്നിൽ നിർത്തി ഇത്തരമൊരു അനാവശ്യ വിവാദം ഉണ്ടാക്കുന്നതിന് പിന്നിൽ ചില ഗ്രൂപ്പ് താല്പര്യങ്ങളാണെന്നാണ് വി.ഡി. സതീശൻ പക്ഷത്തിന്റെ ആക്ഷേപം.
അതേസമയം, കെഎസ്യു പ്രസിഡന്റിന് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി വിശദീകരിച്ചു. അലോഷ്യസ് സമയം ചോദിച്ച വ്യാഴാഴ്ച മുഖ്യമന്ത്രി കൊല്ലത്തായിരുന്നുവെന്നും, തൊട്ടടുത്ത ദിവസം കെഎസ്യു പ്രസിഡന്റ് കന്യാകുമാരിയിൽ പോകുമെന്നാണ് അറിയിച്ചിരുന്നതെന്നും ഓഫീസ് വ്യക്തമാക്കി. എന്നാൽ, എസ്‌എച്ച് കോളേജിലെ പ്രശ്നം തീർക്കാനാണ് അലോഷ്യസ് പോയതെന്നാണ് കെഎസ്യു നൽകുന്ന വിശദീകരണം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.