ധർമ്മേന്ദ്ര പ്രധാൻ ശനിയാഴ്ച രാജിവച്ചതിനെത്തുടർന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചു. അദ്ദേഹത്തിന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല നൽകി.
രാജ്യവ്യാപകമായി ആഴ്ചകളോളം നീണ്ടുനിന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് കാരണമായ നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച വിവാദത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാൻ രാജിവച്ചു. രാഷ്ട്രപതി ദ്രൗപതി മുർമു അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു.
പ്രസിഡന്റ് ദ്രൗപതി മുർമു പ്രധാന്റെ രാജി സ്വീകരിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. കാബിനറ്റ് മന്ത്രിയായ ജോഷിക്ക് നിലവിലുള്ള വകുപ്പിന് പുറമേ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതലയും നൽകാൻ രാഷ്ട്രപതി നിർദ്ദേശിച്ചു.
കർണാടകയിലെ ധാർവാഡ് നിയോജകമണ്ഡലത്തിൽ നിന്നുള്ള ലോക്‌സഭാ എംപിയായ ജോഷി, പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജം, ഉപഭോക്തൃകാര്യം, ഭക്ഷണം, പൊതുവിതരണം എന്നീ വകുപ്പുകളും വഹിക്കുന്നു. അഞ്ച് തവണ എംപിയായ അദ്ദേഹം മുമ്പ് കൽക്കരി, ഖനികൾ, പാർലമെന്ററി കാര്യങ്ങൾ എന്നിവയുടെ കേന്ദ്ര മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കർണാടക രാഷ്ട്രീയത്തിൽ സജീവമായിരുന്ന പ്രഹ്ലാദ് ജോഷി 1992 -1994 വർഷങ്ങളിൽ ദേശീയ രാഷ്ട്രീയത്തിൽ അറിയപ്പെടുന്ന നേതാവായി തീർന്നു. 1992 മുതൽ 1994വരെ കർണാടകയിലെ ഇഡഗാ മൈതാനത്ത് ദേശീയ പതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് അദ്ദേഹത്തെ ദേശീയ നേതാവാക്കി വളർത്തിയത്.
2004ലെ ആദ്യ തെരഞ്ഞെടുപ്പിൽ ഐഎൻസിയുടെ ബിഎസ് പാട്ടീലിനെ പരാജയപ്പെടുത്തിയാണ് ആദ്യമായി ലോക്സഭയിലെത്തിയത്. മറ്റ് ബിജെപി സ്ഥാനാർഥികൾ തിരിച്ചടി നേരിട്ട 2009ലെ പൊതുതെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടെയായിരുന്നു വിജയം. രണ്ടാം മോദി സർക്കാർ അധികാരത്തിലെത്തിയ 2019 ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു പ്രഹ്ലാദ് ജോഷി ലോക്സഭയിലെത്തിയത്. 2014 മുതൽ 2016വരെ കർണാടക ബിജെപിയുടെ സംസ്ഥാന പ്രസിഡൻ്റ് കൂടിയായിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.