ദുബായ്: തുടർച്ചയായ എട്ടാം ദിവസവും ഇറാനിൽ ആക്രമണം തുടർന്ന യുഎസ്, ഖുസേസ്ഥാൻ പ്രവിശ്യയിൽ നിർമാണത്തിലുള്ള ഡർഖോവിൻ ആണവനിലയത്തിലും ബോംബിട്ടു.
തിരിച്ചടിയായി പശ്ചിമേഷ്യയിലെ യുഎസ് താവളങ്ങളായ ബഹ്റൈൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങൾ ഇറാനും ലക്ഷ്യമിട്ടു. കുവൈത്തിൽ മിസൈൽ സ്ഫോടനത്തിൽ ജലശുദ്ധീകരണ പ്ലാന്റിൽ തീപടർന്നു. ജോർദാനിലെ അഖബ നഗരത്തിലും മിസൈലുകൾ പതിച്ചു. അഖബയിലുള്ള അമേരിക്കൻ പൗരർ വിമാനത്താവളവും തുറമുഖപ്രദേശവും ഒഴിവാക്കണമെന്ന് യുഎസ് എംബസി മുന്നറിയിപ്പു നൽകി.കഴിഞ്ഞദിവസം ജോർദാനിലെ യുഎസ് താവളത്തിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ 2 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടെന്നും ഒരാളെ കാണാതായെന്നും യുഎസ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ യുദ്ധം ആരംഭിച്ചശേഷം കൊല്ലപ്പെട്ട യുഎസ് സൈനികരുടെ എണ്ണം 16 ആയി. 400 ൽ ഏറെ സൈനികർക്കു ഗുരുതരമായി പരുക്കേറ്റു. യുഎസ് ആക്രമിച്ച ഇറാനിലെ ഡർഖോവിൻ ആണവനിലയം നിർമാണഘട്ടത്തിലായതിനാൽ ആണവ ചോർച്ചയ്ക്കു സാധ്യത കുറവാണെന്നു രാജ്യാന്തര ആണവോർജ ഏജൻസി (ഐഎഇഎ) അറിയിച്ചു.
ഹോർമുസ് കടലിടുക്കിലെ ഇറാന്റെ നിയന്ത്രണം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ആക്രമണം തുടരുന്നതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഒരാഴ്ച പിന്നിട്ട യുഎസ് ആക്രമണങ്ങളിൽ ഇറാനിൽ 50 പേർ കൊല്ലപ്പെട്ടതായും 517 പേർക്കു പരുക്കേറ്റതായും അധികൃതർ അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.