തിരുവനന്തപുരം :വിമുക്ത ഭടനെ മദ്യം നൽകി മയക്കിയതിന് ശേഷം മർദിച്ച് ഒൻപത് പവൻ സ്വർണവും പണവും കവർന്ന കേസിലെ പ്രതികൾ പിടിയിൽ.
ആലപ്പുഴയിലെ ഒരു ധ്യാനകേന്ദ്രത്തിൽ നിന്നുമാണ് തിരുവനന്തപുരം നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശി ദീപ, മകൻ അഖിൽ, സുഹൃത്ത് പ്രകാശ് എന്നിവരെ പൊലീസ് പിടികൂടിയത്. ഹണിട്രാപ് മോഡലിൽ കവർച്ച നടത്തിയ ശേഷം ഇവർ ധ്യാനകേന്ദ്രത്തിൽ ഒളിവിൽ കഴിയുകയായിരുന്നു.പൊലീസ് നൽകുന്ന വിവരപ്രകാരം പോത്തൻകോട് സ്വദേശിയായ 68 വയസ്സുള്ള വിമുക്ത ഭടനുമായി എട്ടുമാസം മുൻപാണ് ദീപ സൗഹൃദം സ്ഥാപിക്കുന്നത്. മുൻപും ഹണിട്രാപ് കേസിൽ ദീപ പ്രതിയായിട്ടുണ്ട്. വിമുക്ത ഭടൻ കഴക്കൂട്ടം ചന്തവിളയിൽ നിർമിച്ച പുതിയ വീട് കാണുന്നതിനായി ദീപ മകനും സുഹൃത്തിനും ഒപ്പം എത്തി.
ഇവിടെ വച്ച് വിമുക്ത ഭടന് അളവിൽ കൂടുതൽ മദ്യം നൽകിയശേഷം മർദിക്കുകയും പണവും സ്വർണവും കവരുകയുമായിരുന്നു. വിമുക്ത ഭടന്റെ മാല, ബ്രേസ്‍ലറ്റ്, മൂന്ന് സ്വർണമോതിരം അടക്കം ഒൻപത് പവൻ സ്വർണവും ഫോൺ, പഴ്സ് തുടങ്ങിയ വസ്തുക്കളാണ് സംഘം മോഷ്ടിച്ചത്. സംഭവത്തിനു ശേഷം ഫോൺ ഓഫാക്കി പ്രതികൾ ധ്യാനം കൂടാൻ പോവുകയായിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.