പത്തനംതിട്ട :പീഡനത്തിനിരയായെന്ന സ്കൂൾ വിദ്യാർത്ഥിനിയുടെ വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത 20കാരനെ പോലീസ് ക്രൂരമായി മർദിച്ചതായി പരാതി.
രണ്ടു വർഷം മുൻപ് ബൈപാസ് സർജറി കഴിഞ്ഞ യുവാവിനാണ് പത്തനംതിട്ട കൂടൽ പോലീസിൽ നിന്ന് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. സംഭവത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഉൾപ്പെടെ പരാതി നൽകാനൊരുങ്ങുകയാണ് യുവാവിന്റെ കുടുംബം.പോലീസ് അതിക്രമം
പോലീസ് ക്വാർട്ടേഴ്സിൽ കൊണ്ടുപോയി തറയിൽ മുട്ടുകുത്തി ഇരുത്തിയ ശേഷം കാൽവെള്ളയിൽ ചൂരൽ കൊണ്ട് നിരന്തരം അടിച്ചുവെന്ന് യുവാവ് ആരോപിക്കുന്നു. തുടക്കത്തിൽ യുവാവിന്റെ സഹോദരനെയാണ് ആളുമാറി പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇയാളെ വിട്ടയച്ച ശേഷമാണ് ഈ മാസം 3ന് രാത്രി ഇരുപതുകാരനെ കസ്റ്റഡിയിലെടുത്തത്. പിറ്റേദിവസം വൈകിട്ടോടെയാണ് യുവാവിനെ പോലീസ് വിട്ടയച്ചത്.
വ്യാജ ആരോപണവും അന്വേഷണവും
ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ സഹപാഠികൾ ഉൾപ്പെടെയുള്ളവർ പീഡിപ്പിച്ചെന്ന പരാതിയിലാണ് കൂടൽ പോലീസ് ആദ്യം കേസെടുത്തിരുന്നത്. സ്കൂളിലെ ശുചിമുറിയിലും മറ്റൊരു സഹപാഠിയായ പെൺകുട്ടിയുടെ വീട്ടിലും വെച്ച് പീഡിപ്പിക്കപ്പെട്ടെന്നായിരുന്നു വിദ്യാർത്ഥിനിയുടെ മൊഴി. 11 പേർക്കെതിരെയായിരുന്നു പെൺകുട്ടി മൊഴി നൽകിയത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.