വിമാന യാത്രക്കാരെ വലച്ച് പുതിയ പരിഷ്കാരം

ബ്രസൽസ്: യൂറോപ്യൻ വിമാനത്താവളങ്ങളെയും വിമാന സർവീസുകളെയും പ്രതിസന്ധിയിലാക്കിയ പുതിയ അതിർത്തി സുരക്ഷാ പരിശോധനാ സംവിധാനത്തിലെ (EES) അപാകതകൾ പരിഹരിക്കാൻ സമയമെടുക്കുമെന്ന് യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ.

പുതിയ പരിഷ്കാരം കാരണം വിമാനത്താവളങ്ങളിൽ യാത്രക്കാർ അഞ്ച് മണിക്കൂർ വരെ കാത്തുനിൽക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് കമ്മിഷൻ മേധാവിയുടെ പ്രതികരണം. വേനൽക്കാല അവധി യാത്രാ ദുരിതം ഒഴിവാക്കാൻ അടിയന്തര നടപടി വേണമെന്ന് എയർപോർട്ട്-വിമാനക്കമ്പനി അധികൃതർ ആവശ്യപ്പെട്ടിരുന്നു.

എന്താണ് പുതിയ ‘എൻട്രി/എക്സിറ്റ് സിസ്റ്റം’? 

യൂറോപ്യൻ യൂണിയനു പുറത്തുനിന്നുള്ള (Non-EU) യാത്രക്കാരുടെ പാസ്‌പോർട്ടുകളിൽ കൈകൊണ്ട് സീൽ അടിക്കുന്ന പഴയ രീതിക്ക് പകരമായി കഴിഞ്ഞ വർഷമാണ് ഡിജിറ്റൽ സംവിധാനമായ EES നടപ്പിലാക്കിയത്. യാത്രക്കാരുടെ ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടെ ശേഖരിച്ച്, വീസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുന്നവരെയും അനധികൃതമായി കടക്കാൻ ശ്രമിക്കുന്നവരെയും കണ്ടെത്താനാണ് ഈ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. അയർലൻഡും സൈപ്രസും ഒഴികെയുള്ള എല്ലാ ഇ.യു രാജ്യങ്ങളിലും സ്വിറ്റ്സർലൻഡ്, നോർവേ, ഐസ്‌ലൻഡ് എന്നീ ഷെങ്കൻ രാജ്യങ്ങളിലും ഇത് ബാധകമാണ്.

പരിഷ്കാരം പാളി; 

അഞ്ചര മണിക്കൂർ വരെ ക്യൂ കഴിഞ്ഞ ഒക്ടോബർ മുതൽ നിലവിൽ വന്ന ഈ സംവിധാനം വഴി ഇതുവരെ 10.8 കോടി ജനങ്ങൾ യൂറോപ്പിലേക്ക് വരികയോ പോവുകയോ ചെയ്തിട്ടുണ്ട്. ഇതിൽ കൃത്യമായ രേഖകളില്ലാത്ത 44,000 പേരെ തടയാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ, സാങ്കേതിക തകരാറുകൾ മൂലവും പരിശോധനയ്ക്കുള്ള സമയക്കൂടുതൽ കാരണവും വിമാനത്താവളങ്ങളിൽ വൻ ക്യൂവാണ് അനുഭവപ്പെടുന്നത്. അംഗരാജ്യങ്ങളുമായി ചേർന്ന് ഈ സാങ്കേതിക പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കാൻ കമ്മിഷൻ ശ്രമിച്ചുവരികയാണെന്ന് ഉർസുല വോൺ ഡെർ ലെയ്ൻ വ്യക്തമാക്കി.

കനത്ത വേനൽക്കാല തിരക്ക്; വിമാനക്കമ്പനികൾ ആശങ്കയിൽ യൂറോപ്പിലെ വേനൽക്കാല അവധിക്കാലം ആരംഭിക്കുന്നതോടെ വിമാനത്താവളങ്ങളിൽ 4 കോടിയോളം അധികം യാത്രക്കാർ എത്തുമെന്നാണ് കണക്കാക്കുന്നത്. കനത്ത തിരക്കുള്ള സമയങ്ങളിൽ ഈ പുതിയ പരിശോധനാ സംവിധാനം താൽക്കാലികമായി നിർത്തിവയ്ക്കാൻ (Suspend) അനുവാദം നൽകണമെന്ന് ഇന്റർനാഷനൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ (IATA), എയർപോർട്ട് ഗ്രൂപ്പായ എസിഐ യൂറോപ്പ് എന്നിവർ സംയുക്തമായി ആവശ്യപ്പെട്ടു. 

നിലവിലെ പ്രതിസന്ധി ചർച്ച ചെയ്യാനായി ജൂലൈ 7-ന് യൂറോപ്യൻ കമ്മിഷൻ വിമാനക്കമ്പനി പ്രതിനിധികളുടെ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്.എങ്കിലും, വിമാനക്കമ്പനികളുടെ ഈ കടുത്ത വിമർശനങ്ങളെ ഇ.യു അധികൃതർ പൂർണമായി അംഗീകരിക്കുന്നില്ല. പുതിയ പരിഷ്കാരം എല്ലാ രാജ്യങ്ങളും ചേർന്ന് എടുത്ത തീരുമാനമാണെന്നും, ‘പുതിയ സംവിധാനത്തിൽ അതൃപ്തിയുണ്ടെങ്കിൽ അവർക്ക് ഷെങ്കൻ വീസ കൂട്ടായ്മയുടെ ഭാഗമാകാ’മെന്നും ഒരു ഇ.യു ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !