കോഴിക്കോട് : പാളയത്ത് വീടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.
പാളയം പുതിയ കോവിലകം പറമ്പ് നഗറിൽ താമസിക്കുന്ന ബിജുവാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെ ബിജുവിൻ്റെ അമ്മയാണ് ആദ്യം മൃതദേഹം കണ്ടത്. പശുക്കളുടെ പാല്‍ കറക്കുന്നതിനു വേണ്ടിപോകുന്നതിന് ബജു എഴുന്നേൽക്കാത്തത് കണ്ടപ്പോൾ അമ്മ മുറിയിൽ പോയി നോക്കുമ്പോഴാണ് രക്തത്തിൽ കുളിച്ച് മരിച്ചു കിടക്കുന്ന നിലയിൽ ബിജുവിനെ കണ്ടത്.ഇവരുടെ നിലവിളികേട്ട് ഓടിയെത്തിയ പരിസരവാസികൾ ഉടൻതന്നെ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. വീടിന് പുറത്ത് നിർമ്മിച്ച മുറിയിലാണ് ബിജു കിടക്കുന്നത്. ഈ മുറി പുറത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.
കഴുത്തിലും വയറിലും വെട്ടേറ്റ പാടുണ്ടെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായത്.ബിജു മരിച്ചു കിടക്കുന്ന മുറിയിൽ ആകെ രക്തം തളംകെട്ടിക്കിടക്കുന്നുണ്ട്. കൊലപാതകം ആണെന്ന് സംശയമാണ് പൊലീസിനുള്ളത്. പാളയം ഭാഗങ്ങളിൽ കേന്ദ്രീകരിച്ച് രാത്രികളിൽ ലഹരി സംഘങ്ങളുടെ സാന്നിധ്യം സജീവമാണ്.
അതു കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പൊലീസുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ആളാണ് ബിജു എന്നാണ് പുറത്തുവരുന്ന വിവരം. കൂടാതെ ലഹരി സംഘങ്ങളെ കുറിച്ചുള്ള വിവരം പൊലീസിന് കൈമാറുന്നുണ്ട് എന്ന കാര്യവും പുറത്തുവരുന്നുണ്ട്.
ഇതിൻ്റെ വൈരാഗ്യം ആണോ കൊലപാതകത്തിന് പിന്നിലെന്ന സംശയം ഉയരുന്നുണ്ട്. ഇത്തരം സംശയങ്ങളെല്ലാം നിലനിൽക്കുന്ന സാഹചര്യത്തിൽ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഫോറൻസിക് വിഭാഗവും വിരൽ അടയാള വിദഗ്ധരും സ്ഥലത്തെത്തും. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.