തിരുവനന്തപുരം: ഭരണത്തിലെ ചില നടപടികൾക്കെതിരെ പാർട്ടിക്കുള്ളിൽനിന്നു ചില ചോദ്യങ്ങൾ ഉയർന്നതോടെ, സർക്കാരും പാർട്ടിയും തമ്മിലുള്ള ഏകോപനം ഉറപ്പുവരുത്തണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമായി. കഴിഞ്ഞ കെപിസിസി യോഗം ഇതിനായി സമിതി രൂപീകരിക്കാൻ തീരുമാനിച്ചെങ്കിലും മൂന്നാഴ്ച പിന്നിട്ടിട്ടും ഘടന സംബന്ധിച്ചു ചർച്ച തുടങ്ങിയിട്ടില്ല. പുതിയ കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കുന്നതു സംബന്ധിച്ച ചർച്ചകളും തുടങ്ങിയിടത്തുതന്നെ.
7 ഡിസിസി പ്രസിഡന്റുമാർ എംഎൽഎമാരായതോടെ, പകുതിയോളം ജില്ലകളിൽ പാർട്ടിക്കു ഫലത്തിൽ നാഥനില്ലെന്നതാണു സ്ഥിതി. ആക്ടിങ് ഡിസിസി പ്രസിഡന്റായിരുന്നയാൾ എംഎൽഎ കൂടിയായി മാറിയ തിരുവനന്തപുരത്ത് പുതിയ മുഖ്യമന്ത്രിക്ക് ഇതുവരെ പാർട്ടിയുടെ വക സ്വീകരണം പോലും നൽകാനായില്ല. പ്രസിഡന്റ് പദത്തിൽ സണ്ണി ജോസഫിനെ സഹായിച്ചിരുന്ന വർക്കിങ് പ്രസിഡന്റുമാരായ എ.പി.അനിൽകുമാറും പി.സി.വിഷ്ണുനാഥും മന്ത്രിമാരായതിന്റെ തിരക്കുകളിലാണ്. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് പദം കൂടി വഹിക്കുന്നതിനാൽ മന്ത്രിയായ ഒ.ജെ.ജനീഷിന് പിഎസ്‌സിക്കെതിരെ പരസ്യമായി പ്രസ്താവനയിറക്കേണ്ടി വന്നു. പാർട്ടിയിലും പോഷക സംഘടനകളിലും കാര്യമായ അഴിച്ചുപണി വേണ്ടി വരുമെന്ന് വ്യക്തം.
അതേസമയം, ബോർഡ്–കോർപറേഷൻ പുനഃസംഘടനയ്ക്കു കർശനമായ മാനദണ്ഡങ്ങൾ വേണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമാണ്. പാർട്ടി ഭാരവാഹിത്വവും ഇത്തരം പദവികളും ഒരുമിച്ച് അനുവദിക്കരുതെന്ന അഭിപ്രായമാണു നേതാക്കൾക്ക്. അർഹതയുണ്ടായിട്ടും മത്സരരംഗത്തുനിന്നു മാറിനിൽക്കേണ്ടി വന്നവർക്കു മുൻഗണന നൽകും. 14 ഡിസിസികളിലും പുതിയ പ്രസിഡന്റുമാർ വരുമ്പോൾ സ്ഥാനമൊഴിയുന്നവർക്കും ഇതേ പരിഗണനയുണ്ടാകും. മുൻ എംപിമാർ, മുൻ എംഎൽഎമാർ, നേരത്തേ ബോർഡ് കോർപറേഷൻ ചെയർമാൻ പദവി വഹിച്ചിട്ടുള്ളവർ എന്നിവരെയും മാറ്റിനിർത്തണമെന്നു വാദിക്കുന്നവരുണ്ട്. മത്സരിച്ചു പരാജയപ്പെട്ടവരെയും പരിഗണിക്കാനുള്ള സാധ്യത കുറവാണ്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.