തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന് നടപ്പാക്കിയ ‘ബ്രേക്ക് ദ ചെയിൻ’ പദ്ധതിയിലെ ക്രമക്കേട് നടന്നത് ഒന്നാം എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത്, അന്വേഷിച്ചത് രണ്ടാം എൽ.ഡി.എഫ്. സർക്കാർ, അന്വേഷണറിപ്പോർട്ട് പുറത്തുവിട്ടത് യു.ഡി.എഫ്. സർക്കാർ. ഇത് രാഷ്ട്രീയ ആയുധമാക്കാനുള്ള നീക്കത്തിലാണ് യു.ഡി.എഫ്.
ക്രമക്കേട് പുറത്തുകൊണ്ടുവരാനുള്ള അന്വേഷണം ശക്തമാക്കണമെന്ന് രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ധനവകുപ്പിൽനിന്ന് നിർദേശമുണ്ടായിരുന്നതായും വിവരമുണ്ട്. ഇത് സി.പി.എമ്മിലെ ഭിന്നതയുടെ അടയാളമായാണ് യു.ഡി.എഫ്. ചൂണ്ടിക്കാട്ടുന്നത്.
2022 ഒക്ടോബർ 27-ന് മന്ത്രി ആർ. ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേർന്ന മിഷൻ ഗവേണിങ് ബോഡിയിൽ സമഗ്രാന്വേഷണത്തിന് തീരുമാനമായി. അടിയന്തര ഇളവുകൾക്ക് ഉത്തരവുണ്ടായിരുന്നെന്ന് ഡോ. അഷീൽ കോവിഡ്കാലത്ത് പൊതുജനാരോഗ്യ അടിയന്തരാവസ്ഥയിൽ സാധാരണ വാങ്ങൽ നടപടിക്രമങ്ങൾ പാലിക്കുന്നത് പ്രായോഗികമല്ലാത്തതിനാൽ ഇളവുകൾക്ക് സർക്കാർ ഉത്തരവുണ്ടായിരുന്നെന്നാണ് ഡോ. മുഹമ്മദ് അഷീൽ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ വിശദീകരണം. അഞ്ചുകോടിവരെ വിലമതിക്കുന്ന അത്യാവശ്യസാധനങ്ങളും സേവനങ്ങളും ടെൻഡർ ക്ഷണിക്കാതെയും പരസ്യം നൽകാതെയും മുൻകൂർ സർക്കാർ അനുമതി തേടാതെയും വാങ്ങാൻ അനുമതി നൽകിയത് അങ്ങനെയാണ്. 90 ശതമാനം വരെ മുൻകൂർതുക നൽകാൻ അനുമതി നൽകിയതും ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്. പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടായാൽ ബാങ്ക് ഗ്യാരന്റി ഇല്ലാതെയും മുൻകൂർ തുകകൾ അനുവദിക്കാമെന്നും ഉത്തരവിലുണ്ടായിരുന്നു -അഷീൽ വിശദീകരിച്ചു.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.