വടകര ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് സൃഷ്ടിച്ച ‘കാഫിർ’ സ്ക്രീൻഷോട്ട് കേസിൽ റിമാൻഡിലായിരുന്ന ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ ജയിൽമോചിതനായി. വടകര സബ് ജയിലിന് പുറത്തിറങ്ങിയ ജിതിന് സി.പി.എം വടകര ഏരിയ സെക്രട്ടറി കെ. ഗോപാലന്റെ നേതൃത്വത്തിൽ പ്രവർത്തകർ വൻ സ്വീകരണമാണ് നൽകിയത്.
കേസിൽ ആദ്യം യൂത്ത് ലീഗ് പ്രവർത്തകനായ മുഹമ്മദ് കാസിമിനെയാണ് പ്രതിചേർത്തതെങ്കിലും, പിന്നീട് ഹൈക്കോടതി ഇടപെടലോടെ നടന്ന അന്വേഷണത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ റിബേഷ് രാമകൃഷ്ണനാണ് ഇത് ആദ്യം പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തിയിരുന്നു. ജിതിൻ ഭാസ്കറിനെ പങ്കെടുപ്പിച്ച് തിരുവള്ളൂരിൽ സി.പി.എം ഇന്ന് വൈകിട്ട് വൻ രാഷ്ട്രീയ പൊതുയോഗവും പ്രഖ്യാപിച്ചിട്ടുണ്ട്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.