തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തി മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎം പാളയം ലോക്കല്‍ സെക്രട്ടറി ഐ.പി.ബിനു ഉള്‍പ്പെടെ 10 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ആക്രമണദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ്.നസീറ ജാമ്യാപേക്ഷകള്‍ തള്ളിയത്.
മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചതു കൊണ്ടാണ് കേസിലെ 9ാം പ്രതി ഹരീഷ് കുമാറിന് നേരത്തെ ജാമ്യം ലഭിച്ചതെന്ന് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. അന്വേഷണം ഏറക്കുറെ പൂര്‍ത്തിയായെന്നും അതുകൊണ്ട് പ്രതികള്‍ റിമാന്‍ഡില്‍ തുടരേണ്ടതില്ലെന്നും മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഗീനാകുമാരി പറഞ്ഞത് പൊലീസിന്റെ അഭിപ്രായമായിരുന്നില്ലെന്നും സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞിരുന്നു. കേസിലെ പ്രതികളിലാര്‍ക്കും ഇ.ഡിയോട് വ്യക്തി വൈരാഗ്യമുണ്ടായിരുന്നില്ലെന്നും എന്നാല്‍, അവരുടെ പാര്‍ട്ടിക്ക് വിരോധമുണ്ടെന്നും ഇ.ഡി. അഭിഭാഷകന് വാദിച്ചു. പാര്‍ട്ടിയില്‍നിന്ന് പിന്തുണ ലഭിച്ചിരുന്നില്ലെങ്കില്‍ പൊലീസിന്റെയും മാധ്യമങ്ങളുടെയും മുന്നില്‍ ഇത്തരമൊരു ആക്രമണം നടത്താന്‍ പ്രതികള്‍ ധൈര്യപ്പെടില്ലായിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് വലിയ പരുക്കേറ്റിട്ടില്ലെന്നതു കുറ്റകൃത്യത്തിന്റെ ഗൗരവം കുറയ്ക്കുന്നില്ലെന്നും കണ്ണിനു പരുക്കേറ്റിട്ടും വാഹനമോടിച്ച ടാക്സി ഡ്രൈവറുടെ മനോധൈര്യം കൊണ്ടാണ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്നും ഇ.ഡി അഭിഭാഷകന് വ്യക്തമാക്കി.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.