കണ്ണൂർ: നിതിൻ രാജിന്റെ മരണത്തിൽ ഒന്നാം പ്രതിയായ ഡോ.എം.കെ. റാമിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തേക്കാണ് തലശ്ശേരി എസ്‌സി– എസ്ടി കോടതി കസ്റ്റഡിയിൽ വിട്ടത്. കണ്ണൂർ സബ് ജയിലിൽ റിമാൻഡിലായിരുന്നു. പ്രൊഡക്ഷൻ വാറണ്ട് നൽകിയതിനാലാണ് ഇന്ന് കോടതിയിൽ ഹാജരാക്കിയത്.
ഇതോടെ അറസ്റ്റ് റദ്ദാക്കിയ കോടതി റാമിനെ വിട്ടയച്ചു. വീണ്ടും റാമിനെ അറസ്റ്റ് ചെയ്യുന്നതിനു ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. വ്യാഴാഴ്ചയാണ് കോടതി അനുമതി നൽകിയത്. എന്നാൽ കോടതിയിൽ നിന്ന് അനുമതി ലഭിക്കുന്നതിനു മുമ്പ് റാം ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരായിരുന്നു.
റാമിനെ ആദ്യം അറസ്റ്റ് ചെയ്തെങ്കിലും കോടതി വിട്ടയച്ചതിൽ കണ്ണൂർ ക്രൈംബ്രാഞ്ച് സംഘത്തിനു ഗുരുതര വീഴ്ച സംഭവിച്ചെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തലുണ്ടായി. ഇതിനു പിന്നാലെ കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ മാറ്റി ക്രൈംബ്രാഞ്ച് ഐജി അജീത ബേഗത്തിനു ചുമതല നൽകി. മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിൽ പുതിയ സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.