കോട്ടയം: സിക്കിമിൽ തുരങ്കത്തിലുണ്ടായ വാതക സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജിയോളജിസ്റ്റും വ്ലോഗറും ശാസ്ത്ര ലേഖകനുമായ പാമ്പാടി പത്താഴക്കുഴി സ്വദേശി കൂരോത്തുപറമ്പിൽ അനീഷ് മോഹന്റെ (43) മൃതദേഹം നാട്ടിലെത്തിച്ചു.
പൊതുദർശനത്തിനുശേഷം ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിലാണ് സംസ്കാരം. മുഖ്യമന്ത്രി വി.ഡി.സതീശൻ ഇടപെട്ടു നോർക്കയുടെ സഹായത്തോടെയാണു മൃതദേഹം വിമാനത്തിൽ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കിയത്.
സിക്കിമിൽനിന്ന് ആംബുലൻസിൽ റോഡ് മാർഗം ഇന്നലെ ഉച്ചയോടെയാണു കൊൽക്കത്ത വിമാനത്താവളത്തിൽ മൃതദേഹം എത്തിച്ചത്. അവിടെ ക്രമീകരിച്ച മൊബൈൽ യൂണിറ്റിൽ വൈകിട്ട് 3.30ന് എംബാം ചെയ്തു. ഇന്നലെ രാത്രി 11ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം കൊച്ചിയിൽ എത്തിച്ചത്.
ഇന്നു രാവിലെ 7നു വിമാനം കൊച്ചിയിലെത്തി. തുടർന്നു കോട്ടയത്തെ വീട്ടിലേക്ക് ആംബുലൻസിൽ മൃതദേഹം എത്തിച്ചു. അനീഷിന്റെ ഭാര്യ സംഗീത, സഹോദരൻ സനൽ, അനീഷിന്റെ സഹോദരൻ ബിനീഷ്, ബിനീഷിന്റെ സുഹൃത്ത് സാബി ബേബി എന്നിവരും അനീഷ് ജോലി ചെയ്തിരുന്ന എൻഎച്ച്പിസിയിലെ ഉദ്യോഗസ്ഥരും മൃതദേഹത്തെ അനുഗമിച്ചു.
പാറ തുരക്കുന്നതിനിടെ ഭൂമിക്കടിയിലുണ്ടായ മീഥൈൻ വാതകച്ചോർച്ചയെത്തുടർന്ന് 20ന് ആണ് സ്ഫോടനമുണ്ടായത്. 22ന് മൃതദേഹം കിട്ടിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ എംബാം ചെയ്യാനാകില്ലെന്ന് സിക്കിം അധികൃതർ നിലപാട് എടുത്തതാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ പ്രതിസന്ധി സൃഷ്ടിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.