കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിക്ക് വീണ്ടും തിരിച്ചടി. പാർട്ടിയുടെ ബംഗാൾ സംസ്ഥാന പ്രസിഡന്റ് ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പാർട്ടി പദവികളിൽ നിന്നും രാജിവച്ചു.
നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷമാണ് ഭട്ടാചാര്യയെ സംസ്ഥാന പ്രസിഡന്റായി നിയമിച്ചത്. തിരഞ്ഞെടുപ്പ് തിരിച്ചടിയെത്തുടർന്ന് മമത ബാനർജി ജൂൺ 3ന് എല്ലാ പാർട്ടി കമ്മറ്റികളും പിരിച്ചുവിട്ട് സംഘടന പുനഃസംഘടിപ്പിച്ചിരുന്നു. സുബ്രത ബക്ഷിക്ക് പകരമായാണ് ചന്ദ്രിമ സംസ്ഥാന പ്രസിഡന്റായത്.
രാജിവച്ചതിനു തൊട്ടുപിന്നാലെ, ബംഗാൾ നിയമസഭയിൽ വച്ച് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗവുമായി ചന്ദ്രിമ ഭട്ടാചാര്യ കൂടിക്കാഴ്ച നടത്തി.
ബംഗാളിലെ മുൻ മന്ത്രിയായ ചന്ദ്രിമ ഭട്ടാചാര്യ ദീർഘകാലമായി മമതയുടെ ഏറ്റവും അടുത്ത അനുയായികളിൽ ഒരാളായാണ് കണക്കാക്കപ്പെട്ടിരുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിലെ തകർച്ചയ്ക്ക് ശേഷം പാർട്ടിയുടെ 80 എംഎൽഎമാരിൽ ഭൂരിഭാഗവും ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ പ്രത്യേക ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. പാർട്ടിയുടെ 20 എംപിമാർ എൻസിപിഐ പാർട്ടിയിൽ ലയിച്ച ശേഷം എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.