കണ്ണൂര്‍: പൊലീസുകാരെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട വികെ നിഷാദിനെ ജില്ലാ വൈസ് പ്രസിഡന്റാക്കി ഡിവൈഎഫ്ഐ.
തലശേരിയില്‍ നടന്ന ജില്ലാ സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തപ്പോഴാണ് ജയിലില്‍ കഴിയുന്ന നിഷാദിനെ വൈസ് പ്രസിഡന്റാക്കിയത്. ഇതേ കേസില്‍ ജയിലിലായ ടിസിവി നന്ദകുമാറിനെ നേരത്തെ ഡിവൈഎഫ്ഐ പയ്യന്നൂര്‍ ബ്ലോക്ക് ട്രഷററായും തെരഞ്ഞെടുത്തിരുന്നു. 20 വര്‍ഷത്തേക്കാണ് ഇരുവരെയും കോടതി ശിക്ഷിച്ചത്തദ്ദേശ തെരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ നഗരസഭയിലേക്ക് നിഷാദ് മത്സരിച്ചു ജയിച്ചെങ്കിലും ജയിലിലായതിനാല്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേല്‍ക്കാനായില്ല. സ്ഥാനാര്‍ഥി ജയിലിലായതോടെ നിഷാദിന്റെ ചിത്രവുമായിട്ടായിരുന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ പ്രചാരണം. ഇതിനിടെ നിരവധി തവണ നിഷാദിന് പരോള്‍ നല്കിയതും വിവാദമായിരുന്നു
നന്ദകുമാറിനെ ബ്ലോക്ക് ട്രഷററാക്കിയതിനെതിരെ വിമര്‍ശം ഉയര്‍ന്നപ്പോള്‍ വിശദീകരണവുമായി ഡിവൈഎഫ്ഐ രംഗത്തെത്തിയിരുന്നു. 'രാഷ്ട്രീയപ്രേരിതമായി ചുമത്തപ്പെട്ട കേസില്‍ വിചാരണക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഡിവൈഎഫ്ഐ നേതാക്കളായ വി.കെ. നിഷാദും ടി.സി.വി. നന്ദകുമാറും ജയില്‍ ശിക്ഷ അനുഭവിക്കുന്നത്. വിചാരണക്കോടതിയുടെ വിധിക്കെതിരായി നല്കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.സമരങ്ങളുള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ചുമത്തപ്പെടുന്ന കള്ളക്കേസുകളില്‍ പ്രതി ചേര്ക്കപ്പെടുന്നവരെയും ശിക്ഷിക്കപ്പെടുന്നവരെയും സംഘടനയില്‍നിന്നു മാറ്റി നിര്‍ത്തുന്ന സമീപനം ഒരു ഘട്ടത്തിലും ഡിവൈഎഫ്ഐ സ്വീകരിക്കാറില്ല' എന്നായിരുന്നു വിശദീകരണം.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.