കൊച്ചി — ഡൽഹി ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ നടൻ മോഹൻലാലിന്റെ മകളും നടിയുമായ വിസ്മയ മോഹൻലാലിനും, തുടർന്ന് നടൻ മോഹൻലാലിന് നേരെയും സോഷ്യൽ മീഡിയയിൽ കടുത്ത സൈബർ ആക്രമണം. തീവ്രവലതുപക്ഷ പ്രൊഫൈലുകളിൽ നിന്നാണ് ഇരുവർക്കുമെതിരെ വ്യാപകമായ രീതിയിൽ അധിക്ഷേപങ്ങളും സിനിമ ബഹിഷ്കരണ ഭീഷണികളും ഉയരുന്നത്.
- പ്രധാന കമന്റുകൾ: "മകളെ വകതിരിവ് പഠിപ്പിക്കണം", "രാജ്യദ്രോഹികളെ പിന്തുണയ്ക്കാൻ മകളെ വിടരുത്", "ലാലേട്ടന്റെ വില കളഞ്ഞു" എന്നിങ്ങനെ പോകുന്നു വിമർശനങ്ങൾ.
- ഭീഷണികൾ: റിലീസിനൊരുങ്ങുന്ന വിസ്മയയുടെ കന്നിചിത്രമായ 'തുടക്കം' (സംവിധാനം: ജൂഡ് ആന്റണി ജോസഫ്, നിർമ്മാണം: ആന്റണി പെരുമ്പാവൂർ), മോഹൻലാലിന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ എന്നിവ തിയേറ്ററുകളിൽ ബഹിഷ്കരിക്കുമെന്ന ഭീഷണിയും ഉയർന്നിട്ടുണ്ട്. കൂടാതെ മുൻപ് രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച പൃഥ്വിരാജിന്റെ അനുഭവം ഓർമ്മിപ്പിച്ചുകൊണ്ടുള്ള കമന്റുകളും ഇതിലുണ്ട്.
"ശരിയും തെറ്റും ആപേക്ഷികമായിരിക്കാം, പക്ഷേ ഒരു സമാധാനപരമായ പ്രതിഷേധത്തെ കൈകാര്യം ചെയ്യേണ്ട രീതി തീർച്ചയായും ഇതല്ല. ഒരു രാജ്യത്തിന്റെ ഭാവി തലമുറ സംസാരിക്കുമ്പോൾ, അവരുടെ ശബ്ദങ്ങളെ അടിച്ചമർത്തൽ ശക്തിപയോഗിച്ച് നേരിടുന്നത് ആ ഭാവിയെത്തന്നെ ചവിട്ടിമെതിക്കലാണ്. അത് ജനാധിപത്യത്തിലുള്ള വിശ്വാസത്തെയാണ് ചോർത്തിക്കളയുന്നത്. ഈ വിദ്യാർത്ഥികൾ എന്ത് തെറ്റാണ് ചെയ്തത്? അവർ പൊതുമുതൽ നശിപ്പിച്ചോ? അക്രമം അഴിച്ചുവിട്ടോ? നമ്മുടെ രാജ്യത്തിന്റെ ഏത് ഭാഗത്തും നീതിപൂർവമായ ഒരു ലക്ഷ്യത്തിനായി സമാധാനപരമായി പ്രതിഷേധിക്കുന്ന ഓരോ വ്യക്തിക്കും ഞാൻ എന്റെ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന് ഭീഷണിയല്ല, മറിച്ച് അതിന്റെ അടിസ്ഥാന ശിലകളിൽ ഒന്നാണ്."
"ഇനി എന്റെ ദേശീയതയെ ചോദ്യം ചെയ്യാൻ വരുന്നവരോട്—എന്നെക്കുറിച്ച് നിങ്ങൾക്ക് അറിയുന്നതിനേക്കാൾ നന്നായി എനിക്കറിയാം. ഇത് രാഷ്ട്രീയം, മതം, മറ്റ് എല്ലാത്തരം വിഭജനങ്ങൾക്കും അപ്പുറമാണ്. എന്റെ രാഷ്ട്രീയം മാനവികതയാണ്. എന്റെ വിശ്വാസം സമാധാനമാണ്. ജയ് ഹിന്ദ്."
"ജന്തർ മന്തറിൽ ഇപ്പോൾ നടക്കുന്നത് നമ്മെ ഒന്ന് നിൽക്കാനും, കേൾക്കാനും, കാര്യങ്ങൾ മനസ്സിലാക്കാനും പ്രേരിപ്പിക്കുന്ന ഓർമ്മപ്പെടുത്തലാണ്. യുവാക്കൾ ഇത്രയും വലിയ അനിശ്ചിതത്വം നേരിടുന്നത് കാണുന്നത് ഹൃദയഭേദകമാണ് (gut-wrenching). വിദ്യാഭ്യാസം എന്നത് എപ്പോഴും പ്രത്യാശയെയും അവസരങ്ങളെയും മികച്ചൊരു ഭാവിയുടെ വാഗ്ദാനത്തെയുമാണ് അടയാളപ്പെടുത്തുന്നത്. എന്നാൽ ചില വിദ്യാർത്ഥികൾക്ക് ഇനി മുന്നോട്ട് ഒരു വഴിയില്ലെന്ന് തോന്നുന്നതും, മറ്റു ചിലർ ജീവിതം തന്നെ അവസാനിപ്പിക്കാൻ തീരുമാനിക്കുന്നതും എന്റെ ഹൃദയം കൂടുതൽ തകർക്കുന്നു. തങ്ങളുടെ പ്രതീക്ഷകൾ നിലനിർത്താൻ കടക്കെണിയിലായ മാതാപിതാക്കൾ ഈ വേദനകൾ ചുമക്കുന്നത് കാണേണ്ടി വരുന്നു. അധികാരികൾ വിദ്യാർത്ഥികളുമായി സമാധാനപരവും സഹാനുഭൂതി നിറഞ്ഞതുമായ ചർച്ചയ്ക്ക് തയ്യാറാകണം."





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.