തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ഗുരുതര വീഴ്ചകള്‍ മറച്ചുപിടിക്കാന്‍ ഒരുകൂട്ടം മാധ്യമങ്ങള്‍ സിപിഎമ്മിനെതിരെ നിരന്തരം വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്.
കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളിലെ സൗജന്യയാത്ര സംബന്ധിച്ചാണ് പുതിയ വ്യാജ പ്രചരണമെന്നും അദ്ദേഹം പറഞ്ഞു സിപിഎം പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ലെന്ന്' സംസ്ഥാന സെക്രട്ടറി പ്രസ്താവന നടത്തിയെന്ന തരത്തിലാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരണം നടത്തുന്നത്.കെഎസ്ആര്‍ടിസി ബസുകളില്‍ എവിടേക്കും സൗജന്യമായി യാത്ര ചെയ്യാമെന്ന വാഗ്ദാനം മറന്ന് ഓര്‍ഡിനറിയില്‍ മാത്രമായി സൗജന്യയാത്ര ചുരുക്കിയതും ഓര്‍ഡിനറി ബസ് സര്‍വീസ് പരിമിതമായതിനാല്‍ ഭൂരിപക്ഷം സ്ത്രീകള്‍ക്കും സൗജന്യ യാത്ര സൗകര്യം ലഭ്യമല്ലാത്തതും വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സിപിഎമ്മിനെതിരെ
വ്യാജ പ്രചരണം നടത്തി വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുന്നതെന്ന് എംവി ഗോവിന്ദന് പറഞ്ഞു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.