പാലാ: ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ മുൻ കേരള രഞ്ജി ട്രോഫി താരം കെ.ജെ. രാകേഷിനെതിരെ (43) പാലാ പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു.
തിരുവല്ല സ്വദേശിയായ ഇയാൾ നിലവിൽ എറണാകുളത്താണ് താമസം. രാകേഷിനെതിരെ മുൻപും പോക്സോ കേസുകൾ നിലവിലുള്ളതായി പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.പാലായിൽ ക്രിക്കറ്റ് കോച്ചിങ്ങിനായി എത്തിയ 17-കാരിയെയാണ് ഇയാൾ പല സ്ഥലങ്ങളിലായി കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയത്. ഇരയായ പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പാലാ പോലീസ് ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
മുൻ ജൂനിയർ സെലക്ടർ; ഒട്ടേറെ അക്കാദമികളിൽ പരിശീലകൻ
2006 മുതൽ 2013 വരെയുള്ള കാലയളവിൽ കേരളത്തിനായി ഫസ്റ്റ്-ക്ലാസ്, ലിസ്റ്റ് എ മത്സരങ്ങളിൽ കളിച്ച മികച്ചൊരു ഓൾറൗണ്ടറായിരുന്നു കെ.ജെ. രാകേഷ്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ (KCA) ജൂനിയർ സെലക്ടറായും ഇയാൾ പ്രവർത്തിച്ചിട്ടുണ്ട്.
നിലവിൽ കോഴിക്കോട്, എറണാകുളം, കോട്ടയം തുടങ്ങിയ ജില്ലകളിലെ പ്രമുഖ ക്രിക്കറ്റ് അക്കാദമികളിൽ കുട്ടികൾക്ക് കോച്ചിങ് നൽകി വരികയായിരുന്നു. കോച്ചിങ്ങിന്റെ മറവിൽ ഇയാൾ മുൻപും കുട്ടികളെ ചൂഷണം ചെയ്തിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. എറണാകുളത്തും ഇയാൾക്കെതിരെ സമാന കേസ് ഉള്ളതായി റിപ്പോർട്ടുകൾ ഉണ്ട് നിലവിൽ ഒളിവിൽ പോയ പ്രതിക്കായി പോലീസ് തിരച്ചിൽ ശക്തമാക്കി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.