തിരുവനന്തപുരം: ബി. അശോകിനെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രധാന പദവിയിൽ തിരിച്ചെടുത്തതിനെ രൂക്ഷമായി വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.
ബി. അശോക് കേരളത്തിലെ സംഘപരിവാറിന്റെ അംബാസിഡറായി പ്രവർത്തിക്കാൻ ശേഷിയുള്ളയാളാണെന്നും അദ്ദേഹത്തെ തിരിച്ചെടുത്തത് ബിജെപി-ആർഎസ്എസ് നേതൃത്വവുമായി സർക്കാർ ഉണ്ടാക്കിയ രഹസ്യ ധാരണയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.ഇവർ തമ്മിലുള്ള ഡീൽ വെളിപ്പെടുത്തുന്ന ഒരു പാലമായാണ് അശോകിന്റെ നിയമനം കാണപ്പെടുന്നതെന്നും അദ്ദേഹം പരിഹസിച്ചു.സ്വർണ്ണക്കൊള്ള കേസിലെ പ്രതിഭാഗം അഭിഭാഷകനായ കെ.ബി പ്രദീപിനെ ഗവൺമെന്റ് പ്ലീഡറായും സ്പെഷ്യൽ പ്രോസിക്യൂട്ടറായും നിയമിച്ച നടപടിയും അതീവ ഗൗരവകരമാണെന്ന് ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ബിജെപിയുടെ സന്തത സഹചാരിയായ ഒരാളെ, മുൻപ് ഗവൺമെന്റിനെതിരെയുള്ള കേസുകളിൽ പ്രതികൾക്കായി വാദിച്ച അതേ അഭിഭാഷകനെ ശബരിമല കേസുകൾ ഉൾപ്പെടെ കൈകാര്യം ചെയ്യാൻ നിയമിച്ചത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തരം നിയമനങ്ങൾ ആർഎസ്എസ് അജണ്ട നടപ്പിലാക്കാനുള്ള സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു. കെഎസ്ആർടിസിയിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട പുതിയ പരിഷ്കാരങ്ങളെയും അദ്ദേഹം ശക്തമായി വിമർശിച്ചു. സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രമായി പരിമിതപ്പെടുത്തിയത് ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണ്.
കേരളത്തിന്റെ മഹാഭൂരിപക്ഷം സ്ഥലങ്ങളിലും കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകൾ നിലവിൽ സർവീസ് നടത്തുന്നില്ല. നാമമാത്രമായ ആളുകൾക്ക് മാത്രം ലഭിക്കുന്ന ആനുകൂല്യമായി ഈ പദ്ധതിയെ ചുരുക്കിയതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.