പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവുമായ എ.പത്മകുമാറിനെ സിപിഎം ജില്ലാ കമ്മിറ്റി സസ്പെൻഡ് ചെയ്തു. കടുത്ത നടപടിയിലേക്ക് പാർട്ടി കടന്നില്ല. നടപടിയെടുത്താൽ ശബരിമലയിലെ പല കാര്യങ്ങളും വെളിപ്പെടുത്തുമെന്ന് പത്മകുമാർ സുഹൃത്തുക്കളോടും സിപിഎം നേതാക്കളോടും പറഞ്ഞിരുന്നു. സമ്മർദത്തിനു വഴങ്ങിയാണ് നടപടി ലഘൂകരിച്ചതെന്നാണ് സൂചന.
‘ശബരിമലയിൽ സ്ത്രീകൾ കയറിയ വാർത്തയറിഞ്ഞ് പിറ്റേദിവസം മുഖ്യമന്ത്രിയെ കണ്ടപ്പോൾ, ഇതിനാണോ എന്നെ ഇവിടേക്കു വിജയേട്ടൻ വിളിച്ചുവരുത്തിയത് എന്നു ചോദിച്ചു. പപ്പനെ ഞാൻ വിളിച്ചില്ലല്ലോ എന്നായിരുന്നു മറുപടി. തുടർന്ന് പിഎസിനെ വിളിച്ച പിണറായി, താൻ എന്തിനാ പപ്പനെ വിളിച്ചതെന്നു ചോദിച്ചു ദേഷ്യപ്പെട്ടു. പിന്നീടു പിഎസിനെ കണ്ടപ്പോൾ, താൻ എന്നോടു പിണങ്ങേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടാണ് തന്നെ ഇവിടേക്കു വിളിപ്പിച്ചതെന്നുമാണ് അദ്ദേഹം പറഞ്ഞത്’– ഇന്നലെ പ്രതിപക്ഷനേതാവിന്റെ വാർത്താസമ്മേളനം കണ്ട ശേഷമാണ് പത്മകുമാർ ഈ വിവരങ്ങൾ സുഹൃത്തുക്കളോടു പങ്കുവച്ചത്.
റാന്നി പെരുനാട്ടിൽനിന്നുള്ള ചില സ്ത്രീകളെ ശബരിമലയിൽ കയറ്റുന്നതിനുള്ള നീക്കങ്ങൾ അന്നത്തെ ഒരു എംഎൽഎയുടെ നേതൃത്വത്തിൽ നടന്നെങ്കിലും പത്മകുമാർ സമ്മതിക്കാതിരുന്നതാണു തടസ്സമായതെന്നും വിവരമുണ്ട്. ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പിൽ വരെ സിപിഎം നേതാക്കൾ ഇടപെട്ടതായി പത്മകുമാർ വെളിപ്പെടുത്തി. താൻ നിർദേശിക്കുന്നയാളെ നിയമിക്കണമെന്നു പറഞ്ഞ് ഒരു മന്ത്രി കത്തു നൽകിയിരുന്നു. ആത്മകഥയിൽ ഈ കത്ത് ഉൾപ്പെടെ പ്രസിദ്ധീകരിക്കുമെന്നും പത്മകുമാർ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.