കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിൽ നിർണ്ണായകമായ പുരോഗതി. ഗതാഗത മന്ത്രി സി.പി. ജോണും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിൽ സെക്രട്ടറിയേറ്റിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പദ്ധതി നടപ്പിലാക്കുന്ന രീതിയെക്കുറിച്ച് പ്രാഥമിക തീരുമാനമായത്. ജൂൺ 15-ഓടെ പദ്ധതി നിലവിൽ വരുമെന്ന് നേരത്തെ സർക്കാർ പ്രഖ്യാപിച്ചിരുന്നു.
സർക്കാർ പ്രഖ്യാപനത്തിൽ കെഎസ്ആർടിസിയിലെ പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ ആശങ്ക അറിയിച്ചിട്ടുണ്ട്. പദ്ധതി നടപ്പിലാക്കുമ്പോൾ കോർപ്പറേഷന് കോടിക്കണക്കിന് രൂപയുടെ ബാധ്യത ഉണ്ടായേക്കാമെന്നും, ആ തുക സർക്കാർ പൂർണ്ണമായും ഏറ്റെടുക്കണമെന്നുമാണ് സിഐടിയുവിന്റെ നിലപാട്. കെഎസ്ആർടിസിയിൽ ഈ ബാധ്യത അടിച്ചേൽപ്പിക്കാതെ സർക്കാർ തന്നെ സ്ഥാപനത്തെ പൂർണ്ണമായി ഏറ്റെടുക്കണമെന്ന് ബിഎംഎസും ആവശ്യപ്പെടുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.