ബെംഗളൂരു: ജനതാദൾ (എസ്) ദേശീയ അധ്യക്ഷൻ ദേവെഗൗഡയ്ക്കു (93) വീണ്ടും രാജ്യസഭയിലെത്താൻ അവസരം നൽകാതെ ബിജെപി. ഇക്കുറി ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ ഹുബ്ബള്ളിയിൽ നിന്നുള്ള പിന്നാക്ക വിഭാഗം നേതാവ് പ്രഫ.എം.നാഗരാജയെ കളത്തിലിറക്കിയാണ്, ദേവെഗൗഡയുടെ 6 പതിറ്റാണ്ടു നീണ്ട പാർലമെന്ററി ജീവിതത്തിനു സഖ്യകക്ഷി തടയിടുന്നത്. മുൻ പ്രധാനമന്ത്രിമാരാരും ഇതോടെ പാർലമെന്റിൽ അംഗമല്ലാതാകുന്നു എന്ന പ്രത്യേകതയുമുണ്ട്.
കർണാടകയിൽ ഡി.കെ.ശിവകുമാർ മുഖ്യമന്ത്രിയായപ്പോൾ പഴയ മൈസൂരു മേഖലയിലെ വൊക്കലിഗരുടെ വോട്ടുബാങ്ക് ലക്ഷ്യമിട്ടു ബിജെപി ഇതേ സമുദായത്തിലെ അതികായനായ ദേവെഗൗഡയെ വീണ്ടും രാജ്യസഭയിലേക്ക് അയയ്ക്കുമെന്ന പ്രതീക്ഷ ശക്തമായിരുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തുമക്കൂരുവിൽ നിന്നു പരാജയപ്പെട്ട ദേവെഗൗഡ കോൺഗ്രസ് പിന്തുണയോടെയാണു 2020ൽ രാജ്യസഭയിലെത്തിയത്. കോൺഗ്രസിനു വൻഭൂരിപക്ഷം ലഭിച്ച 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെയാണു ദൾ–ബിജെപി സഖ്യമുണ്ടായത്. കേന്ദ്രമന്ത്രി കുമാരസ്വാമി ഉൾപ്പെടെ ദളിനു ലോക്സഭയിൽ 2 എംപിമാരാണുള്ളത്. ദേവെഗൗഡയുടെ മരുമകൻ ഡോ.സി.എൻ.മഞ്ജുനാഥ് ബിജെപി എംപിയാണ്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, എഐസിസി സെക്രട്ടറി മൻസൂർ അലി ഖാൻ, എഐസിസി മാധ്യമ വിഭാഗം മേധാവി പവൻ ഖേര എന്നിവരാണു കർണാടകയിൽ നിന്നുള്ള കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർഥികൾ.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.