തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകിയതുമായി ബന്ധപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ ബഹളം. കർണാടകയിലെ ബെക്കാർഡി കമ്പനിക്ക് വേണ്ടിയാണ് ഇത്തരമൊരു നികുതിയിളവ് സർക്കാർ നൽകിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു.
'സംസ്ഥാനത്ത് വലിയ തോതിലുള്ള മദ്യം ഒഴുക്കുന്നതിനുള്ള നയത്തിന്റെ ഭാഗമാണ് നികുതിയിളവ്. സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം കൊയ്യാനുള്ള അവസരം ഉണ്ടാക്കിയിരിക്കുകയാണ്. 251 ശതമാനം നിലവിലുള്ള നികുതി 120 ശതമാനമാക്കിയിരിക്കുകയാണ്. ആർക്കുവേണ്ടിയാണിത്. സാധാരണ ജനങ്ങൾക്ക് ഇതുകൊണ്ടുള്ള ഗുണമെന്താണ്. ഇതിന്റെ ഗുണഭോക്താവ് എല്ലാവർക്കും അറിയാവുന്നത് പോലെ കർണാടകയിലെ ഒരു മദ്യ കമ്പനിയാണ്. സ്വകാര്യ കുത്തക കമ്പനിയായ ബെക്കാർഡിക്ക് വേണ്ടിയുള്ള നിർദേശമായിട്ടാണ് ഇത്. ഇതുമായി ബന്ധപ്പെട്ട ഫയൽനീക്കം ദ്രുതഗതിയിൽ നടന്നുകൊണ്ടിയിരിക്കുകയാണ്. സോഫ്റ്റ് ഡ്രിങ്ക്‌പോലെ മദ്യം സാർവത്രികമാക്കാനാണ് പോകുന്നത്. ഇത് അനുവദിക്കാൻ പറ്റില്ല. ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും. ലഹരിയിലേക്ക് ആളുകളെ തള്ളിവിടുന്നതിലേക്കാണ് ഇത് എത്തിക്കുക' പിണറായി വിജയൻ പറഞ്ഞു.
സ്പീക്കർ അനുമതി നിഷേധിച്ചിട്ടും ചട്ടപ്രകാരമല്ല പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും സർക്കാരിന് മറുപടി പറയാൻ അനുമതിയില്ലാത്ത് കൊണ്ട് ആരോപണം രേഖകളിൽനിന്ന് നീക്കം ചെയ്യണമെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ ആവശ്യപ്പെട്ടു. ബജറ്റ് ചർച്ചകൾ നടക്കുന്നതിനാൽ റൂൾ 50 പ്രകാരം കെ.എൻ.ബാലഗോപാൽ നൽകിയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപണം ഉന്നയിച്ചത്. സ്പീക്കർ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. 'ഞങ്ങൾ ഒന്നും അറിഞ്ഞില്ലെന്ന് കെ.സി. ഗ്രൂപ്പ് പറയുന്നു. ഞങ്ങൾ ഒന്നും അറിഞ്ഞില്ലെന്ന് എക്‌സൈസ് മന്ത്രിയും പറയുന്നു' തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രതിപക്ഷം ഉയർത്തിയത്. വീര്യം കുറഞ്ഞ നികുതിയിളവ് സംബന്ധിച്ച് കോൺഗ്രസിനുള്ളിൽ തർക്കമുണ്ടെന്ന് സൂചനകൾക്കിടയിലാണ് പ്രതിപക്ഷം ഇത്തരമൊരു മുദ്രാവാക്യം ഉയർത്തിയിരിക്കുന്നത്. വിഷയത്തിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും എക്‌സൈസ് മന്ത്രി എം. ലിജുവും തീരുമാനത്തിൽ അതൃപ്തി പ്രകടമാക്കിയിരുന്നു.
പിണറായി സർക്കാരിന്റെ 2022-'23-ലെ മദ്യനയത്തിൽ 0.5 ശതമാനം മുതൽ 20 ശതമാനംവരെ ആൽക്കഹോളുള്ള മദ്യത്തെ വീര്യം കുറഞ്ഞ മദ്യമായി വിൽക്കുന്നതിന് വിദേശമദ്യ ചട്ടത്തിൽ ഭേദഗതി വരുത്തിയിരുന്നു. നികുതിഘടനവരെ ധാരണയായശേഷം തീരുമാനമെടുക്കാതെ മാറ്റിവെക്കുകയാണ് ഉണ്ടായത്. എന്നാൽ മുൻസർക്കാർ വിൽപ്പനാനുമതി നൽകിയ സ്ഥിതിക്ക്, സർക്കാരിന് വരുമാനം ലക്ഷ്യമിട്ട് നികുതി നിശ്ചയിക്കുന്നതിൽ അസ്വാഭാവികതയില്ലെന്ന നിഗമനത്തിലായിരുന്നു പുതിയ സർക്കാരിന്റെ തുടർനടപടി. മദ്യഉപഭോഗം കുറയ്ക്കുമെന്ന യു.ഡി.എഫ്. നയത്തിന് വിരുദ്ധമാണ് ഈ നിലപാടെന്നാണ് വിമർശനം. സർക്കാർ നല്ല ഉദേശത്തോടെ ചെയ്യുന്ന കാര്യങ്ങളാണെങ്കിൽപ്പോലും ജനങ്ങൾക്ക് സ്വീകാര്യമാണെന്ന് ഉറപ്പുവരുത്തണമെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. പാർട്ടിക്കുള്ളിൽ ചർച്ചയുണ്ടാകുമെന്നും അദ്ദേഹം പറയുകയുണ്ടായി. എക്‌സൈസ് മന്ത്രിയുമായി കൂടിയാലോചന നടത്താതെയാണ് നികുതി നിശ്ചയിച്ചതെന്ന വിമർശനവും ഉയർന്നിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.