തിരുവനന്തപുരം: മാസപ്പടി കേസിൽ അന്വേഷണം ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സിഎംആർഎൽ പ്രതിനിധികളുടെയും വീണയുടെയും മൊഴികൾ തമ്മിൽ വൈരുദ്ധ്യമുള്ളതായി കണ്ടെത്തിയതിനെത്തുടർന്ന്, ഇവ വിശദമായി പരിശോധിക്കാനാണ് കേന്ദ്ര ഏജൻസിയുടെ തീരുമാനം.
എക്സാലോജിക് കമ്പനി സിഎംആർഎല്ലിന് നൽകിയ സേവനങ്ങളെക്കുറിച്ച് വീണയും സിഎംആർഎൽ ഉടമകളും ഉദ്യോഗസ്ഥരും നൽകിയ മൊഴികളിൽ കാര്യമായ പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് ഇഡിയുടെ പ്രാഥമിക വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ വരുംദിവസങ്ങളിൽ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചേക്കും.
വീണയെ രണ്ടുതവണ ചോദ്യം ചെയ്തതിന് പിന്നാലെ സിഎംആർഎൽ എം.ഡി ശരൺ എസ്. കർത്തയെ ഇഡി വീണ്ടും വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു.
എസ്എഫ്ഐഒ കുറ്റപത്രത്തിലെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുന്ന ഇഡി, വളരെ കരുതലോടെയാണ് കേസിൽ മുന്നോട്ടുപോകുന്നത്.
ഈ നിയമനടപടികളിൽ തിരിച്ചടിയുണ്ടായാൽ കേസിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്നതിനാൽ, കുറ്റമറ്റ രീതിയിൽ അന്വേഷണം പൂർത്തിയാക്കാനാണ് ഇഡിയുടെ നീക്കം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.