ടെഹ്റാൻ: യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ കബറടക്കം ജൂലൈ 7-ന് നടക്കുമെന്ന് റിപ്പോർട്ട്. ഇറാൻ പ്രസ്സ് ടിവി യാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. മൂന്ന് നഗരങ്ങളിലായി മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സംസ്കാര ചടങ്ങാണ് നടക്കുകയെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഫെബ്രുവരി 28-നായിരുന്നു ആയത്തുള്ള അലി ഖമേനി കൊല്ലപ്പെടുന്നത്. നാല് മാസങ്ങൾക്ക് ശേഷമാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്. ടെഹ്റാൻ, ഖൂം, മഷദ് എന്നീ മൂന്ന് നഗരങ്ങളിലായിട്ടായിരിക്കും സംസ്കാര ചടങ്ങുകൾ. ജൂലൈ 6, 7, 8 എന്നീ മൂന്ന് ദിവസം ചടങ്ങുകൾ നീണ്ടു നിൽക്കും. ഇമാം റെസ ദേവാലയത്തിലായിരിക്കും അന്ത്യവിശ്രമം. ജൂലൈ ഏഴിന് മഷദിൽ വെച്ചായിരിക്കും അന്തിമ സംസ്കാര ചടങ്ങുകൾ.
ചടങ്ങുകൾ സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്ക് ജനങ്ങൾക്കായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. സമാനതകളില്ലാത്ത പൊതുജന പങ്കാളിത്തം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രസ്താവനയിൽ അറിയിച്ചു. ഫെബ്രുവരി 28-നാണ് ആയത്തുള്ള അലി ഖമേനി യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെടുന്നത്. ശേഷം ഖമേനിയുടെ മൃതദേഹത്തെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും തന്നെ ഇറാൻ പുറത്തുവിട്ടിരുന്നില്ല.
അതേസമയം, ആയത്തുള്ള അലി ഖമേനിയുടെ മകൻ മുജ്തബ ഖമേനിയെ ചടങ്ങിൽ പങ്കെടുക്കുമോ എന്ന കാര്യം വ്യക്തമല്ല. ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി മുജ്തബ ഖമേനിയെ തിരഞ്ഞെടുത്തെങ്കിലും അധികാരം ഏറ്റെടുത്ത ശേഷം അദ്ദേഹം ഇതുവരെ പൊതുയിടങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.