ന്യൂഡൽഹി: ഇന്ത്യയുടെ സൈനിക ശേഷിക്ക് കരുത്തുപകരുന്നതിനായി അപ്പാച്ചെ ഹെലികോപ്റ്ററുകൾക്കും എം 777 (M777A2) അൾട്രാ ലൈറ്റ് ഹോവിറ്റ്സർ പീരങ്കികൾക്കുമായി ഏകദേശം 482.2 ദശലക്ഷം യുഎസ് ഡോളറിന്റെ (ഏകദേശം 4,000 കോടിയിലധികം രൂപ) പ്രതിരോധ സഹായ പദ്ധതി അമേരിക്ക പ്രഖ്യാപിച്ചു. ഇന്ത്യയുടെ നിലവിലുള്ള പ്രതിരോധ സംവിധാനങ്ങളുടെ പരിപാലനവും സാങ്കേതിക പിന്തുണയും ഉറപ്പാക്കുന്നതിനായുള്ള വിദേശ സൈനിക വിൽപ്പന (Foreign Military Sale) സംബന്ധിച്ച അറിയിപ്പ് അമേരിക്കൻ കോൺഗ്രസിന് കൈമാറി.
അപ്പാച്ചെ, എം-777ലഹൊവിറ്റ്‌സർ എന്നിവയുമായി ബന്ധപ്പെട്ട കരാറുകളിൽ ദീർഘകാല പരിപാലന പിന്തുണ ഇന്ത്യ ആവശ്യപ്പെട്ടിരുന്നുതാണ്. ഇത് പ്രകാരമാണ് പുതിയ പ്രതിരോധ ഇടപാട് നടക്കാനൊരുങ്ങുന്നത്. യുഎസ് കോൺഗ്രസിന്റെ അനുമതി ലഭിച്ചാലുടൻ ഈ ഇടപാട് നടക്കും. ഇന്തോ-പസഫിക് മേഖലയിലും ദക്ഷിണേഷ്യയിലും സമാധാനവും സാമ്പത്തിക സ്ഥിരതയും നിലനിർത്തുന്നതിൽ ഇന്ത്യ വഹിക്കുന്ന പ്രധാന പങ്കിനെ അമേരിക്കൻ പ്രതിരോധ വകുപ്പ് പ്രശംസിച്ചു. ഇന്ത്യയെ ഒരു 'പ്രധാന പ്രതിരോധ പങ്കാളി' എന്നാണ് അമേരിക്ക വിശേഷിപ്പിച്ചത്. നിലവിലുള്ളതും ഭാവിയിൽ ഉണ്ടായേക്കാവുന്നതുമായ സുരക്ഷാ വെല്ലുവിളികളെ നേരിടാൻ ഇന്ത്യയെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സഹായമെന്ന് പെന്റഗൺ വ്യക്തമാക്കി. ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ ഈ കരാറിനെ സ്വാഗതം ചെയ്തു. 'അമേരിക്കയും ഇന്ത്യയും തമ്മിലുള്ള പ്രതിരോധ പങ്കാളിത്തം വളർന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ സുരക്ഷാ ശേഷി നിലനിർത്താൻ ഈ കരാർ സഹായിക്കും' എന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.