ട്രംപിന്റെ ജന്മദിനത്തിൽ സമാധാന കരാർ ഒപ്പിടാൻ വിസമ്മതിച്ച് ഇറാൻ; പുതിയ തീയതി പിറക്കുന്നത് വരെ കാത്തിരുന്നു

ടെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാർ പ്രഖ്യാപനത്തിന് പിന്നിൽ അസാധാരണമായ നയതന്ത്ര നീക്കങ്ങൾ നടന്നതായി റിപ്പോർട്ടുകൾ. കരാറിൽ ഒപ്പുവെക്കാൻ ഇറാൻ അർദ്ധരാത്രി കഴിഞ്ഞ് പുതിയ തീയതി പിറക്കുന്നത് വരെ കാത്തിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇറാൻ പ്രാദേശിക സമയം ജൂൺ 14-ന് കരാർ ഔദ്യോഗികമായി പൂർത്തിയാക്കാൻ ടെഹ്റാൻ വിസമ്മതിക്കുകയായിരുന്നു. 


അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 80-ാം ജന്മദിനമായിരുന്നു അന്ന് എന്നതാണ് ഇതിന്റെ പ്രധാന കാരണം. ട്രംപിന്റെ ജന്മദിനത്തിൽ ഒരു ചരിത്രപരമായ കരാറിൽ ഒപ്പുവെക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയുണ്ടാക്കുമെന്നും, അത് ട്രംപിന്റെ വ്യക്തിപരമായ നേട്ടമായി വ്യാഖ്യാനിക്കപ്പെടുമെന്നും ഇറാൻ അധികൃതർ ഭയപ്പെട്ടിരുന്നു. ഇതിനാൽ ഇറാനിൽ സമയം ജൂൺ 15 ആയ ശേഷം മാത്രമാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.


ഇറാനും അമേരിക്കയും തമ്മിലുള്ള 7.5 മണിക്കൂർ സമയവ്യത്യാസം ഈ തർക്കത്തിന് ഒരു പരിഹാരമായി മാറി. ഇറാനിൽ അർദ്ധരാത്രി കഴിഞ്ഞ് ജൂൺ 15 ആയപ്പോൾ, അമേരിക്കയിൽ അത് അപ്പോഴും ജൂൺ 14 തന്നെയായിരുന്നു. ഇത് വഴി ട്രംപിന് അമേരിക്കയിൽ സ്വന്തം ജന്മദിനത്തിലെ വലിയൊരു നേട്ടമായി ഈ കരാറിനെ അവതരിപ്പിക്കാനും, അതേസമയം ഇറാന് സ്വന്തം നാട്ടിൽ ട്രംപിന്റെ ജന്മദിനത്തിൽ കരാർ ഒപ്പിട്ടു എന്ന ചീത്തപ്പേര് ഒഴിവാക്കാനും സാധിച്ചു. പ്രഖ്യാപനത്തിന് മുൻപ് തന്നെ തന്റെ ജന്മദിനമായ ഞായറാഴ്ച (ജൂൺ 14) കരാർ ഒപ്പിടുമെന്ന് ട്രംപ് പരസ്യമായി പറഞ്ഞിരുന്നുവെങ്കിലും, ഇറാൻ വിദേശകാര്യ മന്ത്രാലയം അത് നിഷേധിക്കുകയും അവസാന നിമിഷം വരെ ജാഗ്രത പുലർത്തുകയും ചെയ്തു. മാസങ്ങൾ നീണ്ട സംഘർഷത്തിന് അറുതി വരുത്തുന്ന ഈ കരാർ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. 


ഹോർമുസ് കടലിടുക്ക് ഗതാഗതത്തിനായി വീണ്ടും തുറക്കും. ഇതോടെ ഇന്ധന - ഊർജ്ജ വിതരണ രംഗത്തെ പ്രതിസന്ധികൾക്ക് വിരാമമാകും. ആഗോള തലത്തിൽ എണ്ണവില കുത്തനെ കുറയാൻ ഇത് വഴിയൊരുക്കും. കരാർ പ്രകാരം ഇറാന് മേലുള്ള അമേരിക്കൻ നാവിക ഉപരോധം പിൻവലിക്കും. അതുവഴി ഇറാന് തങ്ങളുടെ ക്രൂഡോയിൽ വിൽക്കാനുള്ള സ്വാതന്ത്ര്യം തിരികെ ലഭിക്കും. ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ചും ഉപരോധങ്ങൾ നീക്കുന്നതിനെക്കുറിച്ചും 60 ദിവസത്തെ ചർച്ചാ നടപടികൾ ആരംഭിക്കും. സമാധാന കരാറിനെ ഇരുരാജ്യങ്ങളും തങ്ങളുടെ വിജയമായി ചിത്രീകരിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. പ്രഖ്യാപനത്തിന്റെ കൃത്യമായ സമയം പോലും നയതന്ത്ര ചർച്ചകളിൽ വലിയ പ്രാധാന്യം നേടിയ ഒരു അപൂർവ്വ സംഭവമായി ഇത് മാറി.  

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !