ബെംഗളൂരു: ധർമസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസിൽ നടൻ പ്രകാശ് രാജിനെതിരെ ആരോപണവുമായി ഒന്നാം പ്രതി ചിന്നയ്യ. ധർമസ്ഥലയ്‌ക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രകാശ് രാജും സംഘവും നിർബന്ധിച്ചെന്നാണ് ചിന്നയ്യ കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആരോപിച്ചു.
ധർമ്മസ്ഥലത്തിനെതിരെ വൻ ഗൂഢാലോചനയാണ് നടന്നത്. മഹേഷ് ഷെട്ടി തിമരോഡി, ഗിരീഷ് മട്ടന്നവർ, വിത്തൽ ഗൗഡ, ജയന്ത് എന്നിവരാണ് ഗൂഢാലോചനയുടെ മുഖ്യ ശില്പികൾ ഇതിനായി കോടികൾ ഒഴുകിയെന്നും ഹർജിയിൽ ആരോപിക്കുന്നു. ഗൂഢാലോചനയ്‌ക്കുള്ള ഫണ്ടിൽ ഭൂരിഭാഗവും കേരളത്തിൽ നിന്നാണ് എത്തിയത്. ചിത്രദുർഗ സ്വദേശി രാമ നാഗരാജ് എന്നയാളാണ് പണം നൽകിയത്. ഭാര്യയുടെ അക്കൗണ്ടിലേക്ക് പണം നൽകിയതിന്റെ വിശദാംശങ്ങളും ചിന്നയ്യ സമർപ്പിച്ചതായി ഹർജിയിൽ പറയുന്നു. ഹർജി പരിഗണിച്ച കോടതി പ്രകാശ് രാജ് അടക്കമുള്ളവർക്ക് നോട്ടീസയക്കാൻ നിർദേശിച്ചു. കേസ് ഈ മാസം 29-ന് വീണ്ടും പരിഗണിക്കാൻ മാറ്റി.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.