കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. പ്രതിയെ ഈ ഘട്ടത്തിൽ ജാമ്യത്തിൽ വിട്ടാൽ അവശേഷിക്കുന്ന തെളിവുകൾ കൂടി നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ ശക്തമായ വാദം കണക്കിലെടുത്താണ് കോടതി നടപടി.
വ്യാജ സ്‌ക്രീൻഷോട്ട് നിർമ്മിച്ചത് ജിതിൻ ഭാസ്‌കർ തന്നെയാണെന്നാണ് എസ്.ഐ.ടിയുടെ പ്രാഥമിക കണ്ടെത്തൽ. തുടർന്ന് ബ്രോഡ്കാസ്റ്റ് ലിസ്റ്റുകൾ വഴി ഇത് വ്യാപകമായി പ്രചരിപ്പിച്ചു. ജിതിൻ ഈ സ്‌ക്രീൻഷോട്ട് ആദ്യം ‘വടകര സ്‌ക്വാഡ്’ എന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് പങ്കുവെച്ചത്. തുടർന്ന് ഡി.വൈ.എഫ്.ഐ നേതാവായ റിബേഷ് രാമകൃഷ്ണൻ ഇത് ‘റെഡ് എൻകൗണ്ടർ’ എന്ന ഗ്രൂപ്പിലേക്ക് ഷെയർ ചെയ്യപ്പെടുകയുമായിരുന്നു. എന്നാൽ, ഈ വ്യാജ സ്ക്രീൻഷോട്ട് നിർമ്മാണത്തിന് പിന്നിലെ യഥാർത്ഥ ബുദ്ധികേന്ദ്രം ജിതിൻ മാത്രമല്ലെന്നാണ് എസ്.ഐ.ടി സംശയിക്കുന്നത്. വലിയ സ്വാധീനമുള്ള പിന്തുണയും ഇതിന് പിന്നിലുണ്ടെന്ന നിഗമനത്തിൽ അന്വേഷണം വ്യാപിപ്പിക്കുകയാണ് പോലീസ്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.