തിരുവനന്തപുരം: പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും വാക്‌പോര്. ആരോഗ്യവകുപ്പിൽ കെടുകാര്യസ്ഥതയാണെന്ന് റിയാസ് ആരോപിച്ചു. എന്നാൽ പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ മറുപടി നൽകി.
സ്ഥലംമാറ്റത്തിലെ കൊയ്ത്തുകാലം തിരിച്ചുവരികയാണെന്നാണ് നാട്ടുസംസാരം. ഡിഎച്ച്എസിൽ കസേരക്കളിയാണ്. യുഡിഎഫിലെ തമ്മിൽത്തല്ല് കാരണം കോഴിക്കോട് മന്ത്രിയില്ല. ഒരു ഡിഎംഒയെ എങ്കിലും നൽകണം. ആരോഗ്യവകുപ്പിന് മറ്റുവകുപ്പുകളുമായി ഏകോപനമില്ല. ചികിത്സാപ്പിഴവുകളുടെയും അനാസ്ഥയുടെയും പരമ്പരയാണ്. മന്ത്രിയുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥനെ നിപയേക്കാൾ ഭയക്കണം. ഭരണകക്ഷി എംഎൽഎമാർക്ക് ഇതറിയാം. മുഖ്യമന്ത്രി ഇടപെടണം' റിയാസ് പറഞ്ഞു. 101 നേക്കാൾ വലുതാണ് 35 എന്ന് നിയമസഭയിൽ തെളിയിക്കാൻ പോകുന്ന നാളുകളാണ് ഇനി വരാൻ പോകുന്നതെന്നും ഭരണപക്ഷ എംഎൽഎമാർ ശബ്ദമുയർത്തിയപ്പോൾ റിയാസ് പറഞ്ഞു. പറയുന്നത്ര ഭീകരമായ അന്തരീക്ഷം കേരളത്തിലും ആരോഗ്യവകുപ്പിലും ഇല്ലെന്ന് കെ.മുരളീധരൻ പറഞ്ഞു. 'ആരോഗ്യവകുപ്പ് നേരിടുന്ന ഏക പ്രശ്‌നം കഴിഞ്ഞ പത്ത് വർഷത്തെ റീൽസും അവസാന അഞ്ചുവർഷത്തെ വീണമീട്ടലുമായിരുന്നു എന്നതാണ്. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം എന്തെങ്കിലും കാര്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ചില ഉദ്യോഗസ്ഥർ ഭരണംമാറിയതറിയാതെ ചിലരോട് കൂറ് കാണിക്കുന്ന ചില പ്രവർത്തനങ്ങൾ നടത്തിയപ്പോൾ കസേര മാറ്റിയിരുത്തിയതേയുള്ളൂ. അത് ഭാവിയിലും ഉണ്ടാകും. നിപ രോഗിക്ക് 24 മണിക്കൂറിനുള്ളിൽ റെംഡിസിവർ മരുന്ന് ബഹ്‌റൈനിൽ എത്തിച്ച് നൽകി. റിയാസ് മന്ത്രിയായിരുന്ന കാലയളവിൽ ഈ മരുന്ന് ഇന്നേവരെ സ്‌റ്റോക്ക് ചെയ്തിട്ടില്ല. നേരത്തെ തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണമെന്ന് പ്രമേയ അവതാരകൻ പറഞ്ഞു. അത് ശരിയാണ്. ഫെബ്രുവരിയിലാണ് നടത്തേണ്ടത്. അന്ന് ആരാണ് അധികാരത്തിലിരുന്നതെന്നും ഞാനായിരുന്നോ മന്ത്രി' മുരളീധരൻ ചോദിച്ചു. സിസ്റ്റത്തിനോട് സഹകരിക്കാത്ത ഉദ്യോഗസ്ഥർ കസേരയിലിരിക്കില്ലെന്നും ആരോഗ്യമന്ത്രി ആവർത്തിച്ചു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.