മദ്യലോബിയെ സഹായിക്കാൻ നടത്തിയ ഇടപാട് പുറത്തായതോടെ മുഖ്യമന്ത്രി വി.ഡി. സതീശൻ കള്ളങ്ങൾ പറഞ്ഞ് തടിയൂരാൻ ശ്രമിക്കുകയാണെന്ന് മുൻ എക്സൈസ് മന്ത്രി എം.ബി. രാജേഷ് ആരോപിച്ചു. അവാസ്തവങ്ങളും അസത്യങ്ങളുമാണ് മുഖ്യമന്ത്രി ജനങ്ങളോട് വിളിച്ചുപറയുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
എം.വി. ഗോവിന്ദൻ എക്സൈസ് മന്ത്രിയായിരുന്നപ്പോൾ മദ്യത്തിന് നികുതി കുറയ്ക്കാൻ നീക്കം തുടങ്ങിയെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്ന് രാജേഷ് പറഞ്ഞു. വീര്യം കുറഞ്ഞ മദ്യത്തിന്റെ നിർവചനം വ്യക്തമാക്കാൻ മാത്രമാണ് അന്ന് നിർദ്ദേശിച്ചിരുന്നത്, അതിൽ നികുതി കുറയ്ക്കുന്നതിനെക്കുറിച്ച് ഒരക്ഷരം പോലുമില്ല. എൽഡിഎഫ് മദ്യനയത്തിന്റെ ഭാഗമായി സുതാര്യമായാണ് ആ നിർവചന പരിശോധന നടന്നത്. എന്നാൽ നികുതി കുറയ്ക്കാൻ എൽഡിഎഫ് തീരുമാനിക്കുകയും പിന്നീട് തെരഞ്ഞെടുപ്പ് ഭയന്ന് പിന്മാറുകയും ചെയ്തുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം വസ്തുതാവിരുദ്ധമാണ്. ഈ പച്ചക്കള്ളത്തിന് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വീര്യം കുറഞ്ഞ മദ്യം അനുവദിച്ചുകൊണ്ടുള്ള വിജ്ഞാപനം 2023 ജനുവരിയിൽ ഗസറ്റിൽ വന്നതിനുശേഷം മൂന്ന് വർഷവും അഞ്ച് മാസവും ആ ഫയലിൽ യാതൊരു നടപടിയും ഉണ്ടായില്ല. എൽഡിഎഫ് ഇതിനായി അവസാനം വരെ ശ്രമിച്ചു എന്നത് തെറ്റായ പ്രചാരണമാണെന്നും ഇത്തരം നുണകൾ പിൻവലിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും എം.ബി. രാജേഷ് വ്യക്തമാക്കി.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.