ബെംഗളൂരു: കർണാടകത്തിലെ എം.എൽ.സി. തിരഞ്ഞെടുപ്പ് എൻഡിഎയിലെ വിള്ളൽ തുറന്നുകാട്ടിയിരിക്കുകാണ്. ബിജെപിയുടെയും ജെഡിഎസിന്റെയും എംഎൽഎമാർ കൂറുമാറി ക്രോസ് വോട്ട് ചെയ്തതോടെ കോൺഗ്രസിന് ഒരു സീറ്റ് അധികം നേടാനായിരുന്നു. ഇതിന് പിന്നാലെ ബിജെപി കേന്ദ്ര നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരിക്കുകയാണ്. ഇതേത്തുടർന്ന് സംസ്ഥാന നേതൃത്വത്തെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുണ്ടായ തർക്കങ്ങൾക്കിടെ കോൺഗ്രസ് വലിയ നേട്ടമാണ് എംഎൽസി തിരഞ്ഞെടുപ്പിൽ ഉണ്ടാക്കിയത്. മുഖ്യമന്ത്രിയായതിനുശേഷം നേരിട്ട ആദ്യ പരീക്ഷയിൽ ഡി.കെ.ശിവകുമാറിന് വൻ വിജയമാണ് ഉണ്ടായത്. എംഎൽസി തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ട്രബിൾ ഷൂട്ടർക്ക് മുന്നിൽ ബി.ജെ.പി.യും ജെ.ഡി.എസും അടിപതറി. തിരഞ്ഞെടുപ്പ് നടന്ന ഏഴ് സീറ്റുകളിൽ അഞ്ച് സീറ്റുകളിലാണ് കോൺഗ്രസ് വിജയിച്ചത്. കോൺഗ്രസിന്റെ അഞ്ചാംസ്ഥാനാർഥിയായി രംഗത്തുവന്ന വിനയ് കാർത്തിക്കാണ് ഏറ്റവുംകൂടുതൽ വോട്ടുകൾ നേടിയത്. നാലുസീറ്റുകളിൽ വിജയം ഉറപ്പിച്ചാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിന് ഒരുങ്ങിയത്. ആദ്യംതന്നെ നാല് സീറ്റുകളിലും സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. കോൺഗ്രസിന് നാല് സ്ഥാനാർഥികളെ വിജയിപ്പിച്ചതിന് ശേഷം ബാക്കിവരുക 22 എം.എൽ.എ.മാരുടെ വോട്ടുകളായിരുന്നു. ഇതേസമയം, എൻ.ഡി.എ. സഖ്യത്തിൽ ബി.ജെ.പി.യുടെ രണ്ടു സ്ഥാനാർഥികളെ വിജയിപ്പിച്ചതിന് ശേഷം 24 വോട്ടുകൾ ബാക്കിവരുമായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കണക്കുകൾ മാറി മറിയുകയും കോൺഗ്രസിന്റെ അഞ്ചാംസ്ഥാനാർഥി ആവശ്യമുള്ള 28 വോട്ടിന് പകരം 32 വോട്ടുകൾനേടി വിജയിക്കുകയുമായിരുന്നു. അഞ്ചാംസ്ഥാനാർഥിയായി ശിവകുമാറിന്റെ അടുത്തഅനുയായി വിനയ് കാർത്തിക് എത്തിയതോടെ അട്ടിമറിസാധ്യത തെളിഞ്ഞിരുന്നു. ഫലം വന്നപ്പോൾ പ്രതീക്ഷിച്ചതിലും തിളക്കമാർന്നവിജയം സ്വന്തമാക്കാൻ വിനയ് കാർത്തിക് സ്വന്തമാക്കി. എം.എൽ.എ.മാരെ രണ്ടുദിവസം മുൻപുതന്നെ റിസോർട്ടിലേക്ക് മാറ്റിയത് അടക്കമുള്ള മുൻകരുതൽ നടപടികൾ കോൺഗ്രസ് സ്വീകരിച്ചിരുന്നു. സി.എൽ.പി. യോഗം നടത്തിയ റിസോർട്ടിൽ തന്നെയാണ് എം.എൽ.എ.മാരെ താമസിപ്പിച്ചത്. വോട്ടിങിന് മുൻപ് അഞ്ച് ബസുകളിലായി ഇവരെ വിധാൻ സൗധയിൽ എത്തിക്കുകയായിരുന്നു. ജെ.ഡി.എസും എം.എൽ.എ.മാരെ റിസോർട്ടിലേക്ക് മാറ്റിയിരുന്നുവെങ്കിലും ഇവരിൽനിന്നുവോട്ട് ചോർത്താൻ കോൺഗ്രസിനായി.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.