മൂന്നാർ: വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിൽ പ്ലാസ്റ്റിക് ഉപയോഗത്തിൽ നാളെ മുതൽ നിയന്ത്രണം. നാളെ മുതൽ 10 വരെ വ്യാപാരസ്ഥാപനങ്ങൾ, വഴിയോരക്കടകൾ, ഹോട്ടലുകൾ തുടങ്ങിയ ഇടങ്ങളിൽ പഞ്ചായത്തിൽനിന്നുള്ള പ്രത്യേക സ്ക്വാഡ് പരിശോധന നടത്തും. നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, അര ലീറ്ററിൽ താഴെയുള്ള ബോട്ടിലുകൾ എന്നിവ സൂക്ഷിക്കുന്നതോ വിൽക്കുന്നതോ കണ്ടാൽ താക്കീത് ചെയ്യും. 10-ാം തീയതി മുതൽ പിഴ ചുമത്തും.
വിവരം നൽകൂ; പാരിതോഷികം നേടാം
നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ വിൽപന, ഉപയോഗം, മാലിന്യം വലിച്ചെറിയൽ എന്നിവ സംബന്ധിച്ച് പഞ്ചായത്തിന്റെ വാട്സാപ് നമ്പറിൽ ചിത്രങ്ങൾ ഉൾപ്പെടെ വിവരം അറിയിക്കുന്നവർക്കു പാരിതോഷികവും മൂന്നാർ പഞ്ചായത്ത് പ്രഖ്യാപിച്ചു. കുറ്റക്കാരിൽനിന്ന് ഈടാക്കുന്ന പിഴയുടെ 25% തുകയാണു സമ്മാനം. വാട്സാപ് നമ്പർ ജൂലൈ 10നു ശേഷം അറിയിക്കും.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.