ഇന്ത്യക്ക് ജലബോംബാകുമോ?: ബ്രഹ്മപുത്രയില്‍ ചൈനയുടെ ലോകത്തെ ഏറ്റവും വലിയ ഡാം; കൗണ്ടറുമായി ഇന്ത്യ, 1.5 ലക്ഷം കോടിയുടെ മെഗാ പദ്ധതി ചര്‍ച്ചയില്‍,

ഗുവാഹത്തി: അരുണാചല്‍ പ്രദേശ് അതിർത്തിയോട് ചേർന്നുള്ള ടിബറ്റിലെ യാർലങ് സാങ്പോ നദിയില്‍ ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത ഡാമിന്‍റെ നിർമ്മാണം ചൈന ഔദ്യോഗികമായി ആരംഭിച്ചു.

ഇന്ത്യൻ അതിർത്തിയില്‍ നിന്ന് വെറും 50 കിലോമീറ്റർ മാത്രം അകലെയാണ് ചൈനയുടെ ഈ ഭീമൻ പദ്ധതി. ചൈനയുടെ ഈ ഏകപക്ഷീയമായ നീക്കത്തിന് ശക്തമായ മറുപടി നല്‍കാൻ അരുണാചല്‍ പ്രദേശിലെ സിയാങ് നദിയില്‍ 11,000 മെഗാവാട്ട് ശേഷിയുള്ള 'സിയാങ് അപ്പർ മള്‍ട്ടിപർപ്പസ് പ്രൊജക്റ്റ്' അതിവേഗം മുന്നോട്ട് കൊണ്ടുപോകാൻ ഇന്ത്യയും ഒരുങ്ങുകയാണ്.

പൊതുമേഖലാ സ്ഥാപനമായ എൻഎച്ച്‌പിസി നേതൃത്വം നല്‍കുന്ന ഈ മെഗാ പ്രൊജക്റ്റ് യാഥാർത്ഥ്യമായാല്‍, അത് ഇന്ത്യയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായി മാറും. ഏകദേശം 1.5 ലക്ഷം കോടി രൂപ (13 ബില്യണ്‍ യുഎസ് ഡോളർ) ചിലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയിലൂടെ പ്രതിവർഷം 47 ബില്യണ്‍ യുണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കുമെന്നാണ് കണക്കാക്കുന്നത്.ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍രണ്ട് പദ്ധതികളും തമ്മിലുള്ള താരതമ്യം ചൈനയ്ക്ക് മുന്നില്‍ ഇന്ത്യ നേരിടുന്ന കടുത്ത വെല്ലുവിളിയാണ്

വ്യക്തമാക്കുന്നത്. ചൈന ലക്ഷ്യമിടുന്ന 60,000 മെഗാവാട്ടിന്‍റെ 'മെഡോഗ് ജലവൈദ്യുത പദ്ധതി'യുടെ നിർമ്മാണം നിലവില്‍ അതിവേഗം പുരോഗമിക്കുകയാണ്. എന്നാല്‍, ഇന്ത്യയുടെ സിയാങ് പദ്ധതി ഇപ്പോഴും പ്രാരംഭ ഘട്ട പഠനങ്ങളില്‍ മാത്രമാണുള്ളത്. നിർമ്മാണ പ്രവർത്തനങ്ങള്‍ ഇതുവരെ ആരംഭിച്ചിട്ടുമില്ല.

ചൈനയുടെ ഡാമിന്‍റെ ശേഷി ഇന്ത്യയുടേതിനേക്കാള്‍ നിരവധി മടങ്ങ് കൂടുതലാണ്. ടിബറ്റില്‍ യാർലങ് സാങ്പോ എന്ന് വിളിക്കുന്ന ഈ നദി അരുണാചല്‍ പ്രദേശിലേക്ക് പ്രവേശിക്കുമ്പോള്‍ സിയാങ് എന്നും, പിന്നീട് അസമിലേക്ക് എത്തുമ്പോള്‍ ബ്രഹ്മപുത്ര എന്നുമാണ് അറിയപ്പെടുന്നത്. അസം, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനാഡിയാണിത്. 

നദിയുടെ മുകള്‍ത്തട്ടില്‍ ചൈന ഇത്രയും വലിയൊരു ഡാം നിർമ്മിക്കുന്നത് ഒഴുക്കില്‍ വലിയ വ്യതിയാനങ്ങള്‍ വരുത്തുമെന്നും, പ്രാദേശിക പരിസ്ഥിതിയെ തകിടം മറിക്കുമെന്നും, കൃഷിയെ നശിപ്പിക്കുമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ, ചൈന വിട്ടുനല്‍കുന്ന വെള്ളം താഴത്തെ ഇടങ്ങളില്‍ അപ്രതീക്ഷിതവും വിനാശകരവുമായ വെള്ളപ്പൊക്കത്തിന് കാരണമായേക്കാം.

ഇന്ത്യയുടെ തന്ത്രപരമായ നീക്കങ്ങള്‍

ബ്രഹ്മപുത്ര നദീതടത്തിലെ ചൈനയുടെ എല്ലാ നീക്കങ്ങളും കേന്ദ്ര സർക്കാർ അതീവ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്. താഴത്തെ തടങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാൻ ആവശ്യമായ എല്ലാ പ്രതിരോധ-മുൻകരുതല്‍ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ ലോകസഭയെ രേഖാമൂലം അറിയിച്ചു.

 നദീതട പദ്ധതികളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ പങ്കുവെക്കാനും ചർച്ചകള്‍ നടത്താനും ഇന്ത്യ നിരന്തരം ബെയ്ജിങ്ങിനോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും ചൈനയുടെ ഭാഗത്തുനിന്ന് അനുകൂലമായ പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ല.

വൈദ്യുതി ഉത്പാദനത്തിനപ്പുറം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്കവും മണ്ണൊലിപ്പും നിയന്ത്രിക്കാൻ കൂടിയാണ് ഇന്ത്യ സിയാങ് പ്രൊജക്റ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ചൈന മുകള്‍ത്തട്ടില്‍ നിന്ന് വലിയ തോതില്‍ വെള്ളം തുറന്നുവിട്ടാല്‍ അത് താങ്ങാൻ ശേഷിയുള്ള ഒരു വലിയ ജലസംഭരണിയായി ഈ ഡാം പ്രവർത്തിക്കും. 

ഇതിനൊപ്പം തന്നെ വടക്കുകിഴക്കൻ മേഖലയിലെ വെള്ളപ്പൊക്ക പ്രവചന സംവിധാനങ്ങളും നദീ നിരീക്ഷണ ശൃംഖലകളും അടിസ്ഥാന സൗകര്യങ്ങളും കൂടുതല്‍ ശക്തമാക്കാനും ന്യൂഡല്‍ഹി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !