ചെന്നൈ: തമിഴ്നാട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ ബിജെപി വിട്ട് പുതിയ പാർട്ടി തുടങ്ങുമെന്ന അഭ്യൂഹം ശക്തം. ഈയാഴ്ച പുതിയ പാർട്ടി പ്രഖ്യാപനമെന്ന് അണ്ണാമലൈ അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
എന്നാല്‍, വിഷയത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് അണ്ണാമലൈ ആണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വിനോജ് പി സെല്‍വം മാധ്യമങ്ങളോട് പ്രതികരിച്ചു. അണ്ണാമലൈ ഒന്നും പറയാത്തതിനാല്‍ അഭ്യൂഹങ്ങള്‍ ഉയരുന്നുവെന്നും വിനോജ് കൂട്ടിച്ചേര്‍ത്തു. അതിനിടെ, അണ്ണാമലൈ ഉടൻ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീനുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുണ്ട്. വിദേശത്ത് നിന്ന് ഇന്നലെയാണ് അണ്ണാമലൈ തിരിച്ചെത്തിയത്.ഈയാഴ്ച അണ്ണാമലൈ രജനികാന്തിനെ കാണുമെന്നും സൂചനയുണ്ട്. തമിഴ്നാട്ടില്‍ ഒരു പുതിയ പാർട്ടി വരുന്നതായി കോണ്‍ഗ്രസ് എംപി കാർത്തി ചിദംബരവും പ്രതികരിച്ചു. പാര്‍ട്ടിയുടെ പേര് കൗതുകകരമാണെന്നും കോണ്‍ഗ്രസ് കാർത്തി ചിദംബരം കൂട്ടിച്ചേര്‍ത്തു. 'മക്കള്‍ ശക്തി' എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര് എന്നാണ് അഭ്യൂഹം.അണ്ണാഡിഎംകെയുമായുള്ള സഖ്യം യാഥാർഥ്യമാക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റിയത് മുതല്‍ ഇടഞ്ഞുനില്കുകയായിരുന്നു കെ അണ്ണാമലൈ. ടിവികെ ചരിത്ര മുന്നേറ്റം നടത്തുമെന്ന് വോട്ടെണ്ണലിന് മുൻപ് തന്നെ പ്രവചിച്ചിരുന്ന അണ്ണാമലൈ ഒരു സർപ്രൈസ് വരുന്നുണ്ടെന്ന് അടുപ്പമുള്ളവരോട് പറയുകയും ചെയ്തിരുന്നു.
മക്കള്‍ ശക്തി എന്ന പേരില്‍ പുതിയ പാർട്ടി രൂപീകരണമാകും ആ സർപ്രൈസ് എന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം. സിബിഎസ്‌ഇ ത്രിഭാഷ നയത്തില്‍ കേന്ദ്രത്തെ വിമർശിച്ചുള്ള അണ്ണാമലൈയുടെ പോസ്റ്റും തമിഴ്നാട്ടില്‍ ഒരു രാഷ്ട്രീയ പാർട്ടി കൂടി വരുമെന്ന കോണ്‍ഗ്രസ്സ് എംപി കാർത്തി ചിദംബരത്തിന്റെ പ്രതികരണവും അഭ്യൂഹങ്ങള്‍ വർധിക്കുന്നതിനും കാരണമായി. തുടക്കത്തില്‍ സന്നദ്ധസംഘടനയും പിന്നീട് രാഷ്ട്രീയ പാർട്ടിയും എന്നും സംസാരമുണ്ട്.
വിദേശത്ത് നിന്ന് ഇന്നലെ തിരിച്ചെത്തിയ അണ്ണാമലൈയുടെ മനസ്സില്‍ എന്താണെന്ന് വിശ്വാസതർക്ക് പോലും പറയാനും കഴിയുന്നില്ല. അതേസമയം, പാർട്ടി ദേശീയ നേതൃത്വത്തിലും കേന്ദ്രമന്ത്രിസഭയിലും പുനഃസംഘടന അടുത്തിരിക്കെ അണ്ണാമലൈയുടെ സമ്മർദതന്ത്രമാണ് അഭ്യൂഹങ്ങള്‍ക്ക് പിന്നില്‍ എന്ന പ്രചാരണവും ചില ബിജെപി അനുകൂല ഹാൻഡലുകളിലും കാണുന്നുണ്ട്.അണ്ണാമലൈ എന്ത് തീരുമാനിച്ചാലും അത് നരേന്ദ്ര മോദിയുടെ മൗനസമ്മതം ഇല്ലാതെ ആകില്ലെന്ന് പറയുന്ന രാഷ്ട്രീയ നിരീക്ഷകരും കൂടി ആകുമ്പോള്‍ തമിഴ്നാട് രഹസ്ട്രീയത്തില്‍ സസ്പെൻഡ് മുറുകുകയാണ്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.