പത്തനംതിട്ട: അങ്കണവാടി ജീവനക്കാരിയെ വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗവി-മീനാറില്‍ വനത്തിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മീനാര്‍ അങ്കണവാടിയിലെ ഹെല്‍പ്പറായ തമിഴ്നാട് സ്വദേശി മേനകയാണ് മരിച്ചത്.
കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. പ്രതിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു ഗവിയില്‍ താമസിക്കുന്ന യുവതി മീനാറിലെ അങ്കണവാടി ജോലിചെയ്യുന്നത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ ഇവര്‍ ഗവിയില്‍നിന്ന് മീനാറിലേക്ക് പോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. മൂന്നുകിലോമീറ്റര്‍ അകലെയാണ് അങ്കണവാടി. പൂര്‍ണമായും വനത്തിനുള്ളിലൂടെയാണ് അങ്കണവാടിയിലേക്കുള്ള പാത. വഴി മധ്യേയുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. അങ്കണവാടിയിലേക്ക് പോയ ഇവരെ എന്തോ കടിച്ചെന്ന് പറഞ്ഞ് തമിഴ്നാട്ടിലുള്ള യുവതിയുടെ അച്ഛനെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. അച്ഛന് തിരിച്ചുവിളിച്ചെങ്കിലും കിട്ടാതെവന്നതോടെ വിവരം നാട്ടുകാരെ അറിയിച്ചു.പിന്നീട് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം തോടിന് സമീപം കണ്ടെത്തിയത്. യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചൂരിയ നിലയിലായിരുന്നു. സ്ഥലത്ത് മല്പിടുത്തം നടന്നതിന്റെ സൂചനയുള്ളതായി ദൃക്സക്ഷികള്‍ പറഞ്ഞു.
യുവതിയെ പിന്തുടര്‍ന്ന ഒരു ആദിവാസി യുവാവ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. വണ്ടി പെരിയാറിലേക്ക് പ്രതി കടന്നുകളഞ്ഞെങ്കിലും അവിടെ വച്ച് മൂഴിയാര്‍ പൊലീസ് പിടികൂടി. മരിച്ച യുവതിയുടെ ഭര്‍ത്താവ് സുരേഷ് ഗവിയിലെ തോട്ടം തൊഴിലാളിയാണ്. ഒരു കുട്ടിയുണ്ട്







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.