പാലക്കാട്: പാലക്കാട് ജില്ലാ ജയിലിനുള്ളില്‍ കൈയാങ്കളി. ജാമ്യം കിട്ടിയ കക്ഷിയെ ജയിലില്‍ നിന്നിറക്കാൻ എത്തിയ അഭിഭാഷകയ്ക്ക് മർദനമേറ്റെന്ന് പരാതി. അഭിഭാഷകയായ മായാ മയൂരയാണ് പൊലീസില്‍ പരാതി നല്‍കിയത്.
ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വീട്ടിലെ സ്വർണവുമായി ആണ്‍സുഹൃത്തിനൊപ്പം കടന്നുകളഞ്ഞു എന്ന കേസില്‍ ജാമ്യം നേടിയ ശ്രുതി എന്ന പെണ്‍കുട്ടിക്കൊപ്പമാണ് അഭിഭാഷക എത്തിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. ശ്രുതിയുടെ അമ്മയും ഒപ്പമുണ്ടായിരുന്ന രണ്ട് പേരും ജയില്‍ വളപ്പില്‍ ഉണ്ടായിരുന്നു. ശ്രുതി വീട്ടിലേക്ക് മടങ്ങിവരണമെന്ന് അമ്മ ആവശ്യപ്പെട്ടു.പെണ്‍കുട്ടി ഇത് നിരസിച്ചതോടെ കൈയാങ്കളിയായി. തടയാൻ ചെന്ന അഭിഭാഷകയെ മർദിച്ചു എന്നാണ് പരാതി. കാറിന്റെ കാറ്റൂരി വിട്ടെന്ന് അഭിഭാഷക ആരോപിച്ചു.
സന്ദർശകർക്ക് പ്രവേശിക്കാനുള്ള സമയം പിന്നിട്ടിട്ടും നിയമവിരുദ്ധമായി ജയില്‍ വളപ്പിനുള്ളില്‍ കയറി മർദിച്ചുവെന്നും ജയില്‍ അധികൃതർ നോക്കി നിന്നുവെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ മലമ്പുഴ പൊലീസ് കേസെടുത്തു. ജില്ലാ ജഡ്ജിക്കും അഭിഭാഷക പരാതി നല്കി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.