മുംബൈ: രാജ്യത്ത് വീണ്ടും ചോദ്യപേപ്പർ ചോർച്ച. മഹാരാഷ്ട്രയില്‍ നാളെ നടത്താനിരുന്ന അധ്യാപക യോഗ്യതാ പരീക്ഷയുടെ (ടെറ്റ്) ചോദ്യപേപ്പർ ചോർന്നു. താനെയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രഹസ്യ വിവരത്തെത്തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് താനയില്‍ നിന്ന് ചോദ്യപേപ്പർ കണ്ടെടുത്തത്. ചോദ്യപേപ്പർ ചോർന്ന വിവരം പുറത്തുവന്നതിന് പിന്നാലെ പരീക്ഷ മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ചോദ്യപേപ്പർ എങ്ങനെയാണ് ചോർന്നതെന്നും സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്നും കണ്ടെത്താൻ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് സർക്കാർ വ്യക്തമാക്കി.
രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി
മഹാരാഷ്ട്രയിലെ ടെറ്റ് ചോദ്യപേപ്പർ ചോർച്ചയില്‍ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. രാജ്യത്ത് മറ്റൊരു ചോദ്യപേപ്പർ കൂടി ചോർന്നിരിക്കുകയാണെന്നും വീണ്ടുമൊരു പരീക്ഷ കൂടി റദ്ദാക്കിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്തെ വിദ്യാഭ്യാസവും പരീക്ഷാ സമ്പ്രദായവും കൊള്ളയടിക്കാനുള്ള ഒരു സംവിധാനമാക്കി മാറ്റിയിരിക്കുകയാണെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി, ഇത് വെറുമൊരു ചോദ്യപേപ്പർ ചോർച്ചയല്ലെന്നും രാജ്യത്തെ യുവാക്കളുടെ ഭാവി കവർന്നെടുക്കലാണെന്നും കൂട്ടിച്ചേർത്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.