പാലാ ;2019 ലെ ഉപതെരഞ്ഞെടുപ്പിലും 2021 ലെ പൊതുതെരഞ്ഞെടുപ്പിലും 2026 ലും പാല നിയോജകമണ്ഡലത്തിൽ നിന്ന് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട മാണി സി കാപ്പൻ.
2019 ൽ എൽഡിഎഫ് മുന്നണിയിലായിരുന്നുവെങ്കിൽ, 2021ലും 2026 ലും യുഡിഎഫ് മുന്നണിയിലൂടെയാണ് മത്സരിച്ചത്, ഇത്തവണ മന്ത്രി സ്ഥാനത്തേക്ക് യുഡിഎഫ് നേതൃത്വം പരിഗണിച്ചിരുന്നെങ്കിലും രണ്ടര വർഷക്കാലം മന്ത്രിയായി ഇരിക്കാൻ തലപര്യമില്ലന്ന് അറിയിച്ച് പിന്മാറുകയാണ് ചെയ്തത്.
നിലവിൽ കേരള ഡെമോക്രാറ്റിക് പാർട്ടി നേതാവാണ് മാണി സി കാപ്പൻ. മന്ത്രി സ്ഥാനം നഷ്ടപ്പെടുത്തിയ എംഎൽഎ പാലാ നഗരസഭ ഭരണ സമിതിക്കും നിയോജക മണ്ഡലത്തിലെ നൂറുകണക്കിന് ജനങ്ങൾക്കും നൽകിയ വാഗ്ദാനങ്ങൾ എങ്ങിനെ അടിയന്തിരമായി നടപ്പിലാക്കും എന്നത് ചോദ്യ ചിഹ്നമാണ്.'ലെജിസ്ലേറ്റീവ് അസംബ്ലി കോൺസ്റ്റിറ്റ്യൻസി അസറ്റ് ഡെവലപ്മെന്റ് ഫണ്ട്' പന്ത്രണ്ടു പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും മൂക്കിപ്പൊടി വാങ്ങാൻ കൂടി തികയില്ലന്ന് മാത്രമല്ല പാതിവഴിയിൽ മുടങ്ങിക്കിടക്കുന്ന നിരവധി വികസന പ്രവർത്തനങ്ങൾ ഇനിയും പൂർത്തിയാകാനുമുണ്ട്..
മുതിർന്ന നേതാവ് എ ആന്റണി പറഞ്ഞത് ശരിയാണെങ്കിൽ കടം കയറി മുടിഞ്ഞ സംസ്ഥാനത്തെ വികസനപ്രവർത്തനങ്ങൾക്ക് കാലതാമസം പിടിക്കും ...ആരും തിരക്ക് കൂട്ടരുത്..മൂന്ന് തവണ രണ്ട് തവണ യുഡിഎഫ് തണലിൽ ജയിച്ചു കയറിയിട്ടും മന്ത്രി സ്ഥാനത്തേക്ക് പൂർണ്ണമായി പരിഗണിക്കാത്തത് നിലവിൽ എംഎൽഎ നേരിടുന്ന നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരമുള്ള കേസുകളും, ആദായനികുതി നിയമപ്രകാരമുള്ള കേസുകളും മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായിയുടെ കയ്യിൽ നിന്നും രണ്ട് കോടി രൂപ കടം വാങ്ങി 25 ലക്ഷം രൂപ തിരിച്ചടയ്ക്കുകയും 2013-ൽ പണയ വസ്തുവും ചെക്കും നൽകി പറ്റിച്ചെന്നും ആരോപണം നിലനിൽക്കുന്നതിനാൽ ആണെന്നും ഇത് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും യുഡിഎഫ് ഭയപ്പെടുന്നു.
അടിസ്ഥാന സൗകര്യ വികസനകൾപോലും തിരഞ്ഞെടുപ്പ് അടുത്തപ്പോൾ തൊലിപ്പുറത്തെ ചികിത്സ എന്ന മട്ടിൽ പൂർത്തിയാക്കിയ എംഎൽഎ മീനച്ചിലാറ്റിലൂടെ കപ്പലോടിക്കും എന്ന് അണികൾതന്നെ ചോദിക്കുന്നു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.