ആലുവ: അയർലൻഡില്‍നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ കട്ടപ്പന സ്വദേശി ആലുവ റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു.
കട്ടപ്പന ഇടുക്കി കവലയില്‍ അനിവേലില്‍ വീട്ടില്‍ പരമേശ്വരൻ നായരുടെ മകൻ ജയകുമാറാണ് (49) മരിച്ചത്. ഏപ്രിൽ 25 ന്
വൈകിട്ട് 4.30 ഓടെയാണ് സംഭവം. മൃതദേഹം ആലുവ ജില്ലാ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിക്കുകയും ബന്ധുക്കള്‍ക്ക് കൈമാറുകയും ചെയ്തിരുന്നു.
ജയകുമാർ കുടുംബസമേതം അയർലൻഡിലായിരുന്നു. ഇവിടെനിന്ന് അബുദാബിവഴി കൊച്ചിയിലേക്കുള്ള വിമാനത്തില്‍ തനിച്ചാണ് ജയകുമാർ യാത്രതിരിച്ചത്. വിശ്രമസ്ഥലത്തിരുന്ന് മയങ്ങിപ്പോയ ജയകുമാറിന് അബുദാബി വിമാനത്താവളത്തില്‍നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തില്‍ കയറാൻ കഴിഞ്ഞില്ല.
തുടർന്ന് വിമാനത്താവള അധികൃതർ മുംബയിലേക്ക് കയറ്റിവിടുകയായിരുന്നു. 24ന് പുലർച്ചെ മൂന്നിനുശേഷം ജയകുമാറിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും വീട്ടുകാർക്ക് ലഭിച്ചിരുന്നില്ല. തുടർന്ന് വീട്ടുകാർ ഡീൻ കുര്യാക്കോസ് എം.പിയുമായി ബന്ധപ്പെട്ടു.
എം.പി പൊലീസിലും വിവരം ധരിപ്പിച്ചു. മിസിംഗ് മേസെജുകള്‍ സോഷ്യല്‍ മീഡിയകളിലും പ്രചരിക്കുന്നതിനിടെയാണ് വൈകുന്നേരം ജയകുമാർ ആലുവ റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണ വിവരം ബന്ധുക്കള്‍ അറിയുന്നത്.
ഭാര്യ പത്ത് വർഷത്തോളമായി അയർലൻഡിലാണ്. ആറ് മാസം മുമ്പാണ് ജയകുമാറും അയർലൻഡിലേക്ക് പോയത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.