ഡൽഹി;ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന സുസുക്കി സ്വിഫ്റ്റ് പ്രോട്ടോടൈപ്പ് അവതരിപ്പിച്ച് എവിഎൽ ടെക്‌നോളജീസ്.
ഓസ്ട്രിയൻ പവർട്രെയിൻ വിദഗ്ദ്ധരാണ് എവിഎൽ. സുസുക്കിയുമായി സഹകരിച്ചാണ് അവർ സ്വിഫ്റ്റ് പ്രോട്ടോടൈപ്പ് തയ്യാറാക്കിയിട്ടുള്ളത്.രണ്ടാം തലമുറയിൽപ്പെട്ട സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ് ഹൈഡ്രജൻ സ്വിഫ്റ്റ് എന്നതാണ് ഏറെ ശ്രദ്ധേയം. നിലവിൽ വിപണിയിലുള്ള മിക്ക ഹൈഡ്രജൻ കാറുകളും ഫ്യുവൽ-സെൽ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. എന്നാൽ ഈ സ്വിഫ്റ്റ് ഒരു ഐസി എൻജിൻ (Internal Combustion Engine) ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്.പാസഞ്ചർ വാഹനങ്ങളുടെ കാര്യത്തിൽ ഇതിന് കാര്യക്ഷമത കുറവാണെങ്കിലും വളരെ ലാഭകരവും പ്രായോഗികവുമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ പദ്ധതി എവിഎൽ ആണ് മുന്നിൽ നിന്ന് നയിച്ചത്. എഞ്ചിൻ രൂപകൽപ്പനയും വികസനവും ഡെമോൺസ്‌ട്രേഷൻ വാഹനം നിർമിക്കലും കാലിബ്രേഷൻ പ്രവർത്തനങ്ങളും കമ്പനിയാണ് ചെയ്തത്. സിഎൻജി, ഇലക്ട്രിക് വാഹനങ്ങൾക്കൊപ്പം ഇന്ത്യയുടെ ഭാവി മൊബിലിറ്റിക്ക് ഹൈഡ്രജൻ ഒരു പ്രധാന ഘടകമായിരിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ആവർത്തിച്ച് പറയുന്നതാണ്.
ഹൈഡ്രജൻ ഇന്ധനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ഇതിനകം പൈലറ്റ് പ്രോജക്ടുകളും ചർച്ചകളും ആരംഭിച്ചിട്ടുണ്ട്. എന്നിരുന്നാലും വ്യാപകമായ ഉപയോഗം സാധ്യമാകാൻ ഇനിയും വർഷങ്ങളെടുക്കും. അതിനിടെ, കേന്ദ്രമന്ത്രി ടൊയോട്ട മിറായ് എന്ന ഹൈഡ്രജൻ വാഹനം സ്വന്തമാക്കുകയും ചെയ്തിരുന്നു.
മാരുതി സുസുക്കി ഈ പദ്ധതി യാഥാർഥ്യമാക്കാനും ഹൈഡ്രജൻ ഉപയോഗിക്കുന്ന സ്വിഫ്റ്റ് വിപണിയിലിറക്കാനും തീരുമാനിക്കുകയാണെങ്കിൽ കേന്ദ്രമന്ത്രി ഗഡ്കരിയുടെ കാഴ്ചപ്പാടിന് ഇത് വലിയ പിന്തുണ നൽകും. ഇന്ത്യൻ വിപണിയിൽ സ്വിഫ്റ്റിനുള്ള പ്രചാരം കണക്കിലെടുക്കുമ്പോൾ ഈ വാഹനം ഹൈഡ്രജൻ വാഹനങ്ങളുടെ സ്വീകാര്യത വർധിപ്പിക്കാനും സഹായിക്കും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.