കൊല്ലം: പാലരുവി എക്‍പ്രസില്‍ ആറുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ പിടികൂടിയത് യാത്രക്കാരിയായ യുവതിയുടെ സമയോജിതമായ ഇടപെടലിലൂടെ.
കൊട്ടാരക്കര കോട്ടത്തല സ്വദേശിയായ വി.എസ്. വീണയുടെ ഇടപെടലാണ് പ്രതിയെ കുടുക്കാൻ നിർണായകമായത്. സംഭവത്തില്‍ അയത്തില്‍ സ്വദേശി ഡാനിഷിനെ പുനലൂർ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. പുനലൂർ-ചെങ്കോട്ട യാത്രയ്ക്കിടയില്‍ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. മുത്തച്ഛനോടൊപ്പം തീർഥാടനത്തിന് പോവുകയായിരുന്നു പെണ്‍കുട്ടി. ഈ സമയത്താണ് പീഡനശ്രമം നടന്നത്.പീഡനശ്രമം ശ്രദ്ധയില്‍പ്പെട്ട ഉടൻ വീണ വിവരം റെയില്‍വേ പൊലീസിനെ അറിയിക്കുകയും പകർത്തിയ ദൃശ്യങ്ങള്‍ കൈമാറുകയും ചെയ്തു. ഈ ദൃശ്യങ്ങളുടെ സഹായത്തോടെ പുനലൂർ റെയില്‍വേ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. എല്ലാവരും ഉറങ്ങിക്കിടന്നിരുന്ന സമയത്ത് വീണ കാണിച്ച ധൈര്യവും ജാഗ്രതയുമാണ് പ്രതിയെ ഉടൻ തന്നെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാൻ സഹായിച്ചത്.
ജനറല്‍ കമ്പാർട്ട്‌മെന്റില്‍കൊട്ടാരക്കര കോട്ടത്തല സ്വദേശിയായ വി.എസ്. വീണയുടെ ഇടപെടലാണ് പ്രതിയെ കുടുക്കാൻ നിർണായകമായത്. സംഭവത്തില്‍ അയത്തില്‍ സ്വദേശി ഡാനിഷിനെ പുനലൂർ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
പുനലൂർ-ചെങ്കോട്ട യാത്രയ്ക്കിടയില്‍ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. മുത്തച്ഛനോടൊപ്പം തീർഥാടനത്തിന് പോവുകയായിരുന്നു പെണ്‍കുട്ടി. ഈ സമയത്താണ് പീഡനശ്രമം നടന്നത്








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.