അയർലണ്ടിൽ ഇന്ത്യൻ യുവതിയുടെ കാർ ഇടിച്ചു പരിക്കേറ്റ ഡോക്ടർക്ക് നീതി

ലൗത്ത്: അയർലണ്ടിലെ കൗണ്ടി ലൗത്തിൽ  കഴിഞ്ഞ വർഷം നടന്ന ദാരുണമായ ഒരു ഹിറ്റ് ആൻഡ് റൺ കേസിൽ ഇന്ത്യൻ വംശജയായ യുവതി ഗഗൻദീപ് കൗർ (38)  കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. 

നിയമനടപടികൾ നടക്കവെ HSE ഐടി കോൺട്രാക്ടറായി ജോലി ചെയ്യുന്ന ഗഗൻദീപ് കൗർ കോടതിയിൽ ഡോക്ടറോട് മാപ്പ് അപേക്ഷിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാണ് സംഭവിച്ചതെന്നും ഒരിക്കലും തന്നോട് തന്നെ ക്ഷമിക്കാൻ കഴിയില്ലെന്നും ഇവർ അയച്ച കത്തിൽ പറയുന്നു. 

2025 ജനുവരി 6-ന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുൻ ജിപി കൂടിയായ ഡോക്ടർ ഷോൺ ഓവൻസ് ഡ്രോമിസ്കിനിലെ R132 റോഡിലൂടെ സൈക്കിൾ ചവിട്ടുന്നതിനിടെ പിന്നിൽ നിന്നും വന്ന കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ജോലി കഴിഞ്ഞ് ഒരു രോഗിയെ കാണാൻ പോകുന്നതിനിടെയാണ് ഡോക്ടർക്ക് ഈ അപകടം സംഭവിച്ചത്. അപകട സ്ഥലത്ത് എത്തിയ പോലീസ് കണ്ടത് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന നിലയിലുള്ള ഡോക്ടറെയാണ്. ഇടിയുടെ ആഘാതത്തിൽ അദ്ദേഹത്തിന്റെ ഒരു ചെവി അറ്റുപോയിരുന്നു. റോഡിൽ നിന്ന് ഒരു മെഴ്സിഡസ് ബെൻസ് കാറിന്റെ ലോഗോയും പോലീസിന് ലഭിച്ചു.  

അപകടത്തിന് ശേഷം നിർത്താതെ പോയ കൗർ, തന്റെ കാറിന് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് രണ്ട് ദിവസത്തിന് ശേഷം ഒരു ഗാരേജിൽ നൽകി. കാർ മഞ്ഞിൽ തെന്നി മാറിയതാണെന്നും പോസ്റ്റിലിടിച്ചതാണെന്നുമാണ് ഇവർ ഗാരേജ് ഉടമയോട് പറഞ്ഞത്. എന്നാൽ കാറിന്റെ വിൻഡ്‌സ്‌ക്രീനിലെ തകരാറും മുന്നിലെ മെഴ്സിഡസ് ലോഗോ നഷ്ടപ്പെട്ടതും ശ്രദ്ധയിൽപ്പെട്ട ഗാരേജ് ഉടമ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. 

പോലീസ് ചോദ്യം ചെയ്തപ്പോൾ ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് ഇവർ സത്യം വെളിപ്പെടുത്തി. കാറിന്റെ പിൻസീറ്റിലിരുന്ന് കരയുകയായിരുന്ന തന്റെ പിഞ്ചുകുഞ്ഞിനെ നോക്കുന്നതിനിടെ ശ്രദ്ധ മാറിയപ്പോഴാണ് അപകടം സംഭവിച്ചതെന്ന് ഇവർ സമ്മതിച്ചു. പരിഭ്രാന്തി മൂലം താൻ കള്ളങ്ങൾ പറയുകയായിരുന്നുവെന്നും ഇവർ കോടതിയിൽ ബോധിപ്പിച്ചു. 

ഡോക്ടറുടെ ഹൃദയഭേദകമായ മൊഴി അപകടത്തിൽ തലച്ചോറിനും സുഷുമ്നാ നാഡിക്കും ഗുരുതരമായി പരിക്കേറ്റ ഡോക്ടർ ഷോൺ ഓവൻസ് മാസങ്ങളോളം നീണ്ട ചികിത്സയ്ക്ക് ശേഷമാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്. ഡൺഡാൽക്ക് സർക്യൂട്ട് കോടതിയിൽ നൽകിയ ഇരയുടെ ഇംപാക്ട് സ്റ്റേറ്റ്‌മെന്റിൽ (Victim Impact Statement) അദ്ദേഹം തന്റെ അവസ്ഥ വിവരിച്ചു

തൊഴിൽ നഷ്ടമായി: മുപ്പതുകളിൽ വീണ്ടും കോളേജിൽ പോയി പഠിച്ചാണ് അദ്ദേഹം ജിപിയായത്. എന്നാൽ അപകടത്തെ തുടർന്ന് സംസാരശേഷിക്കും നടപ്പിനും ബുദ്ധിമുട്ട് നേരിട്ടതിനാൽ അദ്ദേഹത്തിന് ഡോക്ടർ ജോലി ഉപേക്ഷിക്കേണ്ടി വന്നു. 

ഒരു കാലത്ത് രോഗികളെ ചികിത്സിച്ചിരുന്ന താൻ ഇപ്പോൾ മറ്റുള്ളവരുടെ സഹായമില്ലാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്ന് അദ്ദേഹം പറഞ്ഞു. 

 പ്രിയപ്പെട്ട സൈക്ലിംഗും കരിയറും നഷ്ടപ്പെട്ടത് തന്നെ വലിയ വിഷാദത്തിലേക്ക് നയിച്ചുവെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി. കേസിൽ വാദം പൂർത്തിയായ സാഹചര്യത്തിൽ വിധി പറയുന്നതിനായി കോടതി അടുത്ത മാസത്തേക്ക് മാറ്റിവെച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !