പോർക്കുളം :ആഫ്രിക്കയിലെ ടാൻസാനിയയിൽ ഉണ്ടായ വാഹനാപകടത്തിൽ വില്ലേജിന് സമീപം പള്ളിക്കര വീട്ടിൽ പരേതനായ ജയരാജന്റെ മകൻ തേജസ് (കണ്ണൻ–30) മരിച്ചു.
സംസ്കാരം ഇന്ന് 10ന് പഞ്ചായത്ത് ക്രിമറ്റോറിയത്തിൽ നടക്കും. 8ന് ടാൻസാനിയയിലെ ഇറിഗ മേഖലയിലാണ് അപകടമുണ്ടായത്.തേജസ് സഞ്ചരിച്ചിരുന്ന ബസിൽ ലോറി വന്നിടിക്കുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ തേജസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വാഹനാപകടത്തിൽ തേജസിനൊപ്പം മറ്റു രാജ്യക്കാരായ 4 പേർ കൂടി മരിച്ചിരുന്നു. ഇന്നലെ പുലർച്ചെ മൃതദേഹം എത്തുമെന്നറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയിരുന്നു. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ മൂലം മൃതദേഹം എത്തിയില്ല.
ഇന്നു പുലർച്ചെ മൃതദേഹം എത്തുമെന്ന് ബന്ധുക്കളെ അധികൃതർ അറിയിച്ചു. 10 വർഷമായി തേജസ് ടാൻസാനിയയിലാണ് ജോലി ചെയ്യുന്നത്. ആഫ്രിക്കയിലെ വിവിധ മേഖലകളിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അമ്മ: ഷീബ. സഹോദരി: ശ്രീലക്ഷ്മി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.